തിരുവനന്തപുരം: ഗുജറാത്ത്, യു.പി, മഹാരാഷ്ട്ര മാതൃകയിൽ സംഘടിത കുറ്റകൃത്യം തടയാൻ കേരളത്തിലും നിയമ നിർമാണം നടത്താൻ നടപടി തുടങ്ങി. വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറി (ആഭ്യന്തരം), സെക്രട്ടറി (നിയമവകുപ്പ്), മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ് (സീനിയർ ലീഗൽ കൗൺസിൽ) എന്നിവരടങ്ങിയ സമിതി രൂപവത്കരിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിക്കൊപ്പം നൽകിയ രേഖകൾ പ്രകാരം ആഭ്യന്തര വകുപ്പ് 2021 ആഗസ്റ്റ് 26ന് ഫയൽ നടപടികൾ മുന്നോട്ട് നീക്കിയതായി വ്യക്തമാകും. ചീഫ് സെക്രട്ടറി ഉൾപ്പെട്ട സമിതി രൂപവത്കരിച്ച് സെപ്റ്റംബർ മൂന്നിനാണ് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉത്തരവിറക്കിയത്.
കെ.കെ. രമ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എന്നാൽ, നിയമത്തെ കുറിച്ച് പ്രതിപക്ഷം ആശങ്ക ഉയർത്തിയതോടെ പൗരാവകാശ ധ്വംസനം സംബന്ധിച്ച് ഒരു നിയമവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.