മതസ്പർധയുണ്ടാക്കാനായി ക്ഷേത്ര പ്രതിഷ്ഠകൾ താഴെയിട്ട സംഭവം: പ്രതി റിമാൻഡിൽ

വേലൂർ: കിരാല്ലൂർ ശിവക്ഷേത്രത്തിലെ ഉപദേവതകളുടെ രണ്ട് വിഗ്രഹങ്ങൾ വലിച്ച് താഴെയിട്ട സംഭവത്തിൽ പിടിയിലായ മലപ്പുറം കൊണ്ടോട്ടി കുളങ്ങരമഠം വീട്ടിൽ സുജി നമ്പീശനെ (42) വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്േട്രറ്റ് കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ക്ഷേത്ര മേൽശാന്തി പൂജക്കായി അകത്തുകയറിയ സമയത്തായിരുന്നു സംഭവം.

കൊറോണ സാഹചര്യമായതിനാൽ ക്ഷേത്രത്തിൽ അധികം പേർ ഉണ്ടായിരുന്നില്ല. സംഭവത്തിനുശേഷം സുജി നമ്പീശൻ ഓടിപ്പോകുന്നത് ക്ഷേത്രം മേൽശാന്തി ഉമേഷ് കണ്ടിരുന്നു. ക്ഷേത്രത്തിലെ കഴകക്കാരൻെറ സഹായി കൂടിയാണ് പ്രതി. മതസൗഹാർദം തകർത്ത് ഭീതിയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വിഗ്രഹങ്ങൾ വലിച്ച് താഴെയിട്ടെന്നാണ് കേസ്.

Tags:    
News Summary - kerala temple attack accused man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.