പാലക്കാട്: സംസ്ഥാന െപാലീസ് സേനയിലെ പുരുഷ-വനിത അനുപാതത്തിൽ വൻ അന്തരമെന്ന് പ ഠന റിപ്പോർട്ട്. സേനയിൽ വനിതകൾ 33 ശതമാനമെങ്കിലുമാവാൻ കുറഞ്ഞത് മൂന്നു പതിറ്റാണ് ട് വേണ്ടിവരുമെന്ന് ടാറ്റ ട്രസ്റ്റ്സ് പുറത്തുവിട്ട ‘ഇന്ത്യ ജസ്റ്റിസ്’ എന്ന പേരി ലുള്ള റിപ്പോർട്ടിൽ പറയുന്നു. നീതിനിർവഹണ മികവിൽ രാജ്യത്തെ രണ്ടാം സ്ഥാനം കേരളത്തി നാണെന്ന് റിപ്പോർട്ട് പറയുന്നു. ജയിൽ സംവിധാനത്തിലും നിയമസഹായത്തിലും കേരളത്തിന് മികവുണ്ട്.
സംസ്ഥാന പൊലീസിലെ വനിതകളുടെയും വനിത ഒാഫിസർമാരുടെയും എണ്ണത്തിൽ 2016 വരെ യഥാക്രമം 0.3 മുതൽ 0.13 വരെ കുറവുണ്ടായെന്നാണ് കണ്ടെത്തൽ. ഇതേസമയം ഒാഫിസർ തലത്തിലെ ഒഴിവുകൾ മൂന്നു ശതമാനം വർധിച്ചു. കേരള പൊലീസിൽ വനിത പങ്കാളിത്തം 33 ശതമാനമാവാൻ മൂന്നു പതിറ്റാണ്ടാണ് വേണ്ടതെങ്കിൽ മധ്യപ്രദേശിൽ 294 വർഷം വേണ്ടിവരുമെന്നാണ് പറയുന്നത്. ഛത്തീസ്ഗഢിൽ 225 വർഷം. കർണാടക, ഒഡിഷ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അമ്പതിലേറെ വർഷം വേണ്ടിവരുമെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്ത് പൊലീസിൽ സ്ത്രീപ്രാതിനിധ്യം ഗുരുതരമായ രീതിയിൽ കുറവാണെന്ന് സമർഥിക്കുന്ന പഠന റിപ്പോർട്ട് നവംബർ ഏഴിനാണ് പുറത്തുവിട്ടത്.
ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ പൊലീസ്, ജയിൽ, കോടതി, നിയമസഹായം എന്നിങ്ങനെ നീതിനിർവഹണ സംവിധാനത്തിെൻറ വിവിധ മേഖലകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നീതിനിർവഹണ മേഖലയിൽ തൊഴിലൊഴിവുകളുണ്ടായിരുന്നിട്ടും അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതായാണ് കണ്ടെത്തൽ. നീതിനിർവഹണ മേഖലയിലെ ആകെ പ്രവർത്തന മികവിൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിന് രണ്ടാം സ്ഥാനമുണ്ടെങ്കിലും പൊലീസിെൻറ പ്രവർത്തനത്തിൽ 13ാം സ്ഥാനമാണ്. നീതിനിർവഹണ മികവിൽ തമിഴ്നാട് മൂന്നാം സ്ഥാനത്തുണ്ട്. എന്നാൽ, റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ പലതും ചില വിഭാഗത്തിൽ വളരെ പിന്നിലാണ്.
ഒാഫിസർതല ഒഴിവുകളിൽ എസ്.സി-എസ്.ടി, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലും സംസ്ഥാനത്തിെൻറ പ്രകടനം മികച്ചതല്ല. നാഗാലാൻഡ്, മണിപ്പൂർ, അസം, ജമ്മു-കശ്മീർ (വിഭജനത്തിന് മുമ്പ്) എന്നിവയെ നിയമനിർവഹണത്തിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒഴിവാക്കിയാണ് പഠനം നടത്തിയത്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് സൗജന്യ നിയമസഹായം നൽകാനും ലോക് അദാലത്തുകളടക്കം നടത്താനും ലക്ഷ്യമിട്ട് രൂപവത്കരിച്ച നാഷനൽ ലീഗൽ സർവിസ് അേതാറിറ്റി (നൽസ) ഫണ്ടും കേരളമടക്കം ഒരു സംസ്ഥാനവും പൂർണമായി ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.