വേങ്ങര: ഊരകം ഗ്രാമപഞ്ചായത്തിലെ കൊട്ടക്കാട് വേങ്ങരയിൽ ജനമൈത്രി പൊലീസ് നിർമിച്ചുനൽകിയ വീടിെൻറ താക്കോൽദാനം ഡിവൈ.എസ്.പി പി.സി. ഹരിദാസ് നിർവഹിച്ചു. ഒറ്റക്ക് താമസിക്കുന്ന ബീവിക്ക് ഇനി ആരെയും പേടിക്കാതെ അന്തിയുറങ്ങാം.
സാധാരണ പരിശോധനയിലാണ് ആളുകള്‍ ഒറ്റക്ക് താമസിക്കുന്ന ചില വീടുകള്‍ പൊലീസിെൻറ ശ്രദ്ധയില്‍പെടുന്നത്. ഇവരുടെ ചുറ്റുപാടുകള്‍ നേരിട്ടറിയാന്‍ വേങ്ങര പൊലീസിെൻറ നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കുകയായിരുന്നു.
തുടർന്ന് ബീവിയുടെ (55) വീട് സന്ദര്‍ശിച്ച പൊലീസിന് വീടിെൻറ ശോച്യാവസ്ഥ ബോധ്യപ്പെട്ടു. പൊലീസ് വീടിെൻറ പുനര്‍നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. ഏകദേശം രണ്ടരലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപ്പണി നടത്തിയത്. വേങ്ങരയിലെ സിമൻറ് വ്യാപാരി ഉൾപ്പെടെയുള്ളവരുടെ സഹായം വീടുപണി ത്വരിതഗതിയിലാക്കാൻ സഹായകമായതായി വേങ്ങര എസ്.ഐ എൻ. മുഹമ്മദ് റഫീഖ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്റ്റേഷൻ ഹൗസ് ഓഫിസർ സുനീഷ് തങ്കച്ചൻ, എസ്.ഐ മുഹമ്മദ് റഫീഖ്, അഷ്റഫ്, അബൂബക്കർ, അഷ്കർ, സിറാജ്, ഷരീഫ് ചേറൂർ, എ.ഡി. ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.