തിരുവനന്തപുരം: ഡേറ്റാ ബേസ് കൈമാറ്റ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഊരാളുങ്കൽ സൊസൈറ് റിക്ക് പൊലീസ് ഡേറ്റാ ബേസ് കൈമാറിയ ഉത്തരവ് പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ഊരാളുങ്കലിനെ എല്ലാ സർക്കാരു കളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
പാസ്പോർട്ട് അപേക്ഷ പരിശോധ നയുടെ പേരിൽ സംസ്ഥാന പൊലീസിന്റെ ഡേറ്റാബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പ് തുറന്നു നൽകിയ നടപടി വിവാദത്തിന് വഴിവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 29ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറങ്ങിയ ഉത്തരവാണ് വിവാദത്തിലായത്. പാസ്പോർട്ട് അപേക്ഷ പരിശോധനക്കുള്ള സോഫ്റ്റ്വെയർ നിർമാണത്തിനായി സംസ്ഥാന പൊലീസിന്റെ ഡേറ്റാ ബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു നൽകണമെന്നായിരുന്നു ഉത്തരവ്.
ഒക്ടോബര്‍ 25നാണ് ഊരാളുങ്കല്‍ സൊസൈറ്റി അപേക്ഷ നല്‍കിയത്. അതിപ്രാധാന്യമുള്ള ക്രൈം ആന്‍ഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന തരം അനുമതിയാണ് നൽകിയതെന്നും അതിനാൽ പൊലീസിന്റെ മുഴുവൻ വിവരങ്ങളും സൊസൈറ്റിക്ക് ലഭിക്കുമെന്നുമാണ് ആരോപണം.
അതിരഹസ്യ ഫയലുകളുൾപ്പെടെ കൈകാര്യം ചെയ്യുന്ന ഡേറ്റാബേസിൽ സമ്പൂർണ സ്വാതന്ത്ര്യം അനുവദിച്ചത് കടുത്ത സുരക്ഷാ വീഴ്ചയെന്നാണ് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ളതാണ് സൊസൈറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.