കൊച്ചി: അവയവ കച്ചവടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഉൾപ്പെടെയുള്ള അഞ്ച് ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. സംസ്ഥാന വ്യപകമായി കേരള പൊലീസ് പരിശോധന നടത്തിയും പ്രതികളെ പിടികൂടിയതിനും ശേഷമാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കോടികളുടെ ഇടപാടാണ് അവയവ കച്ചവടവുമായി എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് കണ്ടെത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അവയവ കടത്ത് കേസിൽ നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിൽ വിൽപ്പന നടത്തുന്നതിന് പുറമെ, അന്തർ സംസ്ഥാനങ്ങളിലും സജീവമായാണ് അവയവ കടത്ത് സംഘം പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.