കാസർകോട്: പൊലീസ് പ്രവർത്തനം മെച്ചപ്പെടുത്താൻ അന്വേഷണമികവിനു മാത്രം നൽകിവ രുന്ന ബാഡ്ജ് ഒാഫ് ഓണർ ഇനി ആഭ്യന്തരവകുപ്പിലെ 16 മേഖലകളിലായി 275 േപർക്ക് നൽകും.
സി.െഎമാരെ സ്റ്റേഷൻ ഒാഫിസർമാരായി തരംതാഴ്ത്തുകയും എസ്.െഎമാർക്ക് ചുമതലയില ്ലാതാകുകയും നിരവധി പൊലീസുകാരെ അച്ചടക്കനടപടിക്കു വിധേയമാക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് സേന നിർജീവമായി എന്ന രഹസ്യാന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വാരിക്കോരി ‘അവാർഡ്’ നൽകുന്നത്.
പൊലീസ് വാഹനങ്ങളുടെ കണക്കു സൂക്ഷിക്കുന്നവർക്കും കേസുകളുടെ രജിസ്റ്റർ കൃത്യമാക്കുന്നവർക്കും ബഹുമതി നൽകുന്നുണ്ട്. മികച്ച വനിത പൊലീസിനുമുണ്ട് ബാഡ്ജ് ഒാഫ് ഓണർ. കേസന്വേഷണത്തിന് നൂറുപേർക്ക് ബാഡ്ജ് ഒാഫ് ഓണർ നൽകും. അതുകഴിഞ്ഞാൽ ഇൻറലിജൻസ് വിഭാഗത്തിൽ 25, ക്രമസമാധാന വിഭാഗത്തിൽ 20 എന്നിങ്ങനെ നൽകും. െപാലീസ് പരിശീലകർ, ട്രാഫിക് നിയന്ത്രണം, ജനമൈത്രി പോലെയുള്ള സാമൂഹികബന്ധ പൊലീസിങ്, സായുധ പൊലീസ് ബറ്റാലിയൻ ഭരണം, ക്രൈം റെക്കോഡ്സ്, പൊലീസ് വാഹനരേഖകൾ സൂക്ഷിക്കൽ, പൊലീസ് ഭരണം, ഡോഗ്സ്ക്വാഡ്- ബാൻഡ് എന്നിവയിൽ പത്തുവീതം പേർക്ക് വീതവും ബഹുമതി നൽകും. റെയിൽവേ-ടൂറിസം-കോസ്റ്റൽ പൊലീസിങ് -ഫോേട്ടാഗ്രഫി മേഖലയിൽ 15 പേർക്ക്, മനുഷ്യക്കടത്ത്-കാണാതായ കുട്ടികളെ കണ്ടെത്തൽ എന്നിവയിൽ അഞ്ചുപേർക്ക്, വിരലടയാള വൈദഗ്ധ്യത്തിന് അഞ്ചുപേർക്ക് എന്നിങ്ങനെയാണ് ബഹുമതി നൽകുന്നത്.
ഒരിക്കൽ ബാഡ്ജ് ഒാഫ് ഓണർ നൽകിയവർക്ക് വീണ്ടും നൽകാനും തടസ്സമില്ല. രണ്ടാമത്തെ ബഹുമതിയാണ് ലഭിക്കുന്നതെങ്കിൽ രണ്ടു നക്ഷത്രങ്ങളുള്ള ബാഡ്ജ് നൽകും. ബാഡ്ജ് ഒാഫ് ഓണർ നൽകുന്നതിന് ആസ്ഥാന എ.ഡി.ജി.പി ചെയർമാനായി പ്രത്യേക സമിതിയുണ്ടായിരിക്കും. പൊലീസ് മേധാവിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. എല്ലാവർഷവും ഇതു നൽകുന്നതിനായി ജൂൺ ഒന്നിന് പ്രത്യേക പരേഡ് സംഘടിപ്പിക്കും. ബാഡ്ജ് ഒാഫ് ഓണറിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുമെന്നും ഇതുസംബന്ധിച്ച സർക്കുലറിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.