തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുകയാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് സംഘടന ഭാരവാഹികളെ കാണും.
ഈ മാസം അഞ്ചിന് വിവിധ സമയങ്ങളിലാണ് ഐ.പി.എസ് അസോസിയേഷൻ, പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെ മുഖ്യമന്ത്രി കാണുന്നത്. പൊലീസുകാരുടെ ജോലിഭാരം, മാനസിക സംഘർഷം, ജോലി സമയത്തിലെ പുനഃക്രമീകരണം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ചചെയ്യും.
സംസ്ഥാനത്ത് ശരാശരി 16 പൊലീസുകാര്‍ ഒരോവര്‍ഷവും ആത്മഹത്യ ചെയ്യുന്നതായാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് ഈ വര്‍ഷം ഇതുവരെ 10 പേര് ആത്മഹത്യചെയ്തു. കഴിഞ്ഞവര്‍ഷം ഒരു ഡിവൈ.എസ്.പി അടക്കം 13 പൊലീസുകാര്‍ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 45 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. 2002ലാണ് സംസ്ഥാനത്ത് ഏറ്റവും അധികം പൊലീസുകാര്‍ ആത്മഹത്യ ചെയ്തത് -54.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.