കൊല്ലത്തുനിന്ന് കാണാതായ 42കാരി പാലക്കാട്ട് കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റിൽ

പാലക്കാട്: കൊല്ലത്തുനിന്ന് കാണാതായ 42കാരിയെ പാലക്കാട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം മുഖത്തല തൃക്കോവിൽവട്ടം നടുവിലക്കരയിൽ ശിവദാസൻ പിള്ളയുടെ മകൾ സുചിത്രയാണ് കൊല്ലപ്പെട്ടത ്. സംഭവത്തിൽ കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് തൊടുവെയിൽ വീട്ടിൽ പ്രശാന്തിെന (32) കൊല്ലം ക്രൈംബ്രാഞ്ച ് അറസ്റ്റ് ചെയ്തു. യുവതിയെ കാണാതായി ഒരുമാസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് മണലി ശ്രീരാംനഗർ ഹൗസിങ് കോളനിയിലെ വാടക വീടിെൻറ മതിലിനോട് േചർന്ന് ചതുപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു. പ്രതിയുമായി പാലക്കാട്ടെത്തിയ കൊല്ലം പൊലീസ് മൃതദേഹം പുറത്തെടുത്തു. കഴുത്തുമുറുക്കി െകാലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നെന്ന് പ്രശാന്ത് മൊഴി നൽകി. കൊല്ലത്ത് ഒരു സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ ട്രെയിനിയായിരുന്നു സുചിത്ര.

പാലക്കാട്ട് സംഗീത അധ്യാപകനായ പ്രശാന്ത്, ഹൗസിങ് കോളനിയിലാണ് താമസം. കൊല്ലം മണക്കാട്ടുനിന്ന് വിവാഹം കഴിച്ച പ്രശാന്തിന് ഏഴുമാസം പ്രായമുള്ള ആൺകുട്ടിയുണ്ട്്. കുഞ്ഞിെൻറ ചോറൂണിന് ഗുരുവായൂർ ക്ഷേത്രത്തിൽ പോയപ്പോഴാണ്, ഭാര്യയുടെ അകന്ന ബന്ധുവായ സുചിത്രയുമായി പരിചയപ്പെട്ടത്. ഫേസ്ബുക്ക് വഴി ബന്ധം വളർന്നു. പിന്നീട് ഒഴിയാൻ ശ്രമിച്ചെങ്കിലും സുചിത്ര സമ്മതിച്ചില്ലെന്ന് പറയുന്നു. മാർച്ച് 14ന് ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തെ വീട്ടിൽ കൊണ്ടുവിട്ട പ്രശാന്ത്, 17ന് രാത്രി സുചിത്രയുമായി എത്തി.

20ന് ഇരുവരും വഴക്കിടുകയും കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതായപ്പോൾ കാൽമുട്ട് വരെയും പാദങ്ങളും മുറിച്ച് വേർപ്പെടുത്തി ചതുപ്പിൽ കുഴിച്ചുമൂടി. സൈബർ സെൽ സഹായത്തോടെ സുചിത്രയുടെ മൊബൈൽ പിന്തുടർന്നാണ് കൊല്ലം ഡെപ്യൂട്ടി പൊലീസ് കമീഷണർ ജോസി ചെറിയാൻ, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ കേസിെൻറ ചുരുളഴിച്ചത്. മൃതദേഹം പുറത്തെടുത്ത് പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മാർച്ച് 17ന് എറണാകുളത്ത് ബ്യൂട്ടിഷ്യൻ ട്രെയിനിങ്ങിനെന്ന് പറഞ്ഞ് പോയ സുചിത്ര തുടർന്ന് രണ്ടുദിവസം വീട്ടിലേക്ക് വിളിച്ചിരുന്നു. സുചിത്ര വിവാഹബന്ധം വേർപ്പെടുത്തിയതാണ്.

Tags:    
News Summary - kerala muder news updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.