തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകൾ പണിയും. ഇതിെൻറ ആവശ്യത്തിന് പ്രത്യേക കമ്പനി രൂപവത്കരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും ഇതിെൻറ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും. ആദ്യഘട്ടത്തിൽ എല്ലാ കോർപറേഷനുകളിലും ആധുനിക അറവുശാലകൾ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
11 അറവുശാലകൾക്ക് 116 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കിഫ്ബിയിൽനിന്നുളള 100 കോടി രൂപ 45 ദിവസത്തിനകം ലഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി വി.കെ. ബേബി അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 15,000 ലേറെ അറവുശാലകൾ ഉണ്ട്. എന്നാൽ, ഒരിടത്തുപോലും ആധുനിക സജ്ജീകരണങ്ങൾ ഇല്ല. ആധുനിക അറവുശാല പദ്ധതി ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.