തിരുവനന്തപുരം: ശമ്പളം പിടിക്കൽ ഹൈകോടതി സ്റ്റേ ചെയ്തതോടെ സർക്കാർ ജീവനക്കാരു ടെ ഏപ്രിൽ മാസത്തെ ശമ്പള വിതരണം പ്രതിസന്ധിയിലായി. വിധിക്കെതിരെ അപ്പീൽ പോകൽ, ഉത്തര വിന് പകരം ഒാർഡിനൻസ് ഇറക്കൽ, ക്ഷാമബത്ത കുടിശ്ശിക പിടിക്കൽ എന്നീ നിർദേശങ്ങളാണ ് സർക്കാർ പരിഗണിക്കുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരു മാനമെടുക്കും.
സിംഗിൾ െബഞ്ച് വിധിക്കെതിരെ ഡിവിഷൻ െബഞ്ചിൽ അപ്പീൽ പോകണമെന്നാ ണ് ഉയർന്ന ഒരു നിർദേശം. ആർട്ടിക്കിൾ 300 എ പ്രകാരം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പള ം കൊടുക്കണമെന്ന വ്യവസ്ഥ തിരിച്ചടിയാകുമോ എന്ന ആശങ്ക നേരത്തേതന്നെ സർക്കാറിനുണ്ടായിരുന്നു. എക്സിക്യൂട്ടിവ് ഉത്തരവിന് പകരം ഒാർഡിനൻസ് വഴി നിയമഭേദഗതി കൊണ്ടുവരണമെന്നാണ് മറ്റൊരു നിർദേശം.ഇതിന് ഗവർണറുടെ നിലപാട് നിർണായകമാണ്. ഗവർണർ നിരാകരിച്ചാൽ ഒരിക്കൽക്കൂടി ആവശ്യപ്പെടാൻ സർക്കാറിനാകും.
ക്ഷാമബത്ത കുടിശ്ശിക പിടിക്കുക എന്നതാണ് മറ്റൊരു നിർദേശം. ഇതിന് നിയമതടസ്സങ്ങളില്ല. ഒരുമാസത്തെ ശമ്പളം ഉറപ്പാക്കും വിധം നടപടികൾക്ക് നിയമപരമായ കൂടിയാലോചനകൾ സർക്കാർ വിവിധതലത്തിൽ നടത്തുകയാണ്.
ഹൈകോടതി വിധിയോടെ ശമ്പളവുമായി ബന്ധപ്പെട്ട നടപടികളാകെ സ്തംഭിച്ചു. ശമ്പള വിതരണ നടപടികൾ ഇൗ മാസം വൈകും.
ആറ് ദിവസത്തെ ശമ്പളം പിടിക്കത്തക്കവിധം ഡി.ഡി.ഒമാരെല്ലാം ശമ്പള സ്ലിപ്പുകൾ തയാറാക്കിക്കഴിഞ്ഞു. ചില ഉദ്യോഗസ്ഥർ ഇതിനകം ട്രഷറികളിൽ സമർപ്പിച്ചു. എന്നാൽ, ട്രഷറിയിൽനിന്ന് ഒരു ബില്ലും പാസാക്കിയിട്ടില്ല. സമർപ്പിച്ച ബില്ലുകളിൽ തുടർനടപടി എടുക്കാനോ മറ്റ് ബില്ലുകൾ ഇനി ട്രഷറിയിൽ സമർപ്പിക്കാനോ കഴിയില്ല. ആറുമാസത്തെ ശമ്പളം ഒഴിവാക്കി പുതിയ ബില്ലുകൾ സമർപ്പിക്കണമെങ്കിൽ സർക്കാർ അതിനായി മാർഗനിർദേശം പുതുതായി ഇറക്കേണ്ടിവരും.
അപ്പീലിനാണ് തീരുമാനമെങ്കിൽ അത് ഇറക്കാൻ സാധ്യത കുറവാണ്. ഒാർഡിനൻസ് നടപടികൾക്കും കാലതാമസം വന്നേക്കാം. ഏപ്രിൽ നാലിന് മാത്രമേ ശമ്പളം കൊടുക്കേണ്ട സാഹചര്യമുള്ളൂ. അതുവരെ സാവകാശമുണ്ട്.
ഹൈകോടതി വിധി സർക്കാറിന് പൊതുവെ തിരിച്ചടിയായിട്ടുണ്ട്. ധിക്കാരപരമായ സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്ന് എൻ.ജി.ഒ അസോസിയേഷനും കോടതി എന്തുതന്നെ പറഞ്ഞാലും മഹാമാരിയെ പ്രതിരോധിക്കാനുള്ള സർക്കാറിെൻറ ശ്രമത്തിൽ ജനങ്ങൾക്കൊപ്പം ജീവനക്കാർ നിൽക്കുമെന്ന് എൻ.ജി.ഒ യൂനിയനും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.