കോട്ടയം: വിണ്ടുകീറിയ ഭിത്തി, ഇളകിയാടുന്ന മേൽക്കൂര, മണ്ണൊലിച്ചുപോയ അടിത്തറ ഇവ ചേർന്നൊരു വീട്..., ഒരു പുരുഷായുസ്സിൽ സമ്പാദിച്ചതെല്ലാം നഷ്ടമായ കുടുംബങ്ങൾ, ഇനിയെന്തെന്നറിയാത്ത, ദൈന്യതയാർന്ന മുഖങ്ങൾ... ഇവയെല്ലാം ചേർന്നാൽ കോട്ടയത്തിെൻറ കിഴക്ക്-പടിഞ്ഞാറൻ മേഖലയിലെയും അപ്പർകുട്ടനാട്ടിലെയും ജനങ്ങളായി. ഇത് ഒരാളുടെയോ ഒരു കുടുംബത്തിെൻറയോ അവസ്ഥയല്ല, ഇവിടെ കണ്ടുമുട്ടുന്നവരെല്ലാം കടന്നുപോകുന്നത് ഇത്തരമൊരു ദുരവസ്ഥയിലൂെടയാണ്.
ഒരുമാസത്തിനിടെ ഉണ്ടായ മൂന്ന് പ്രകൃതിദുരന്തങ്ങളിൽപെട്ട് സകലതും നഷ്ടപ്പെട്ട് വഴിയാധാരമായവരാണിവർ. ആദ്യ രണ്ടു പ്രളയത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കും മുമ്പ് ഉണ്ടായ തുടർക്കെടുതി ഒന്നും ബാക്കിെവച്ചിട്ടില്ല. ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങിയവർ എന്തു ചെയ്യണമെന്നറിയാതെ ക്യാമ്പുകളിലേക്ക് വീണ്ടുമെത്തുന്നുവെന്ന് പറഞ്ഞാൽ എല്ലാമായി. വീട്ടിൽ പോയിട്ട് അവർക്ക് ഒന്നും ചെയ്യാനില്ല. അവിടെ ഒന്നുമില്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും തിരികെ ക്യാമ്പിലെത്തണം ഇവർക്ക്. വീട്ടിൽ ഇഴജന്തുക്കളും എത്ര കോരിയാലും ഒഴിയാത്ത വെള്ളവും.
കായലും പാടങ്ങളും തിരിച്ചറിയാനാവാത്ത അവസ്ഥ. മടവീഴാത്ത പ്രദേശങ്ങളില്ല. ആയിരക്കണക്കിന് കുടുംബങ്ങൾ ഇേപ്പാഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കുമരകം, അയ്മനം പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്. വീടുകളിലെത്താനുള്ള വഴിയും വെള്ളത്തിലായതോടെ ഇവിടങ്ങളെല്ലാം ഒറ്റപ്പെട്ടിരിക്കുന്നു.
പടിഞ്ഞാറൻ മേഖലയിൽ പതിനായിരത്തോളം ഹെക്ടർ നെൽകൃഷിയും നശിച്ചു. ജോലിക്ക് പോയിട്ട് ഒരുമാസം പിന്നിടുന്നവരും നിരവധി. െകായ്യാൻ പാകമെത്തിയ നാലായിരത്തോളം ഹെക്ടർ പാടവും വെള്ളത്തിലാണ്. കൊയ്യാറായ നെല്ല് വെള്ളത്തിൽ മുങ്ങി എടുത്തുയർത്തി വിരിപ്പുകാല പാടശേഖര സമിതി പ്രസിഡൻറ് എം.കെ. പൊന്നപ്പനും സെക്രട്ടറി ശിവദാസനും ‘മാധ്യമ’ത്തോട് പറഞ്ഞു. വെള്ളം ഇരച്ചുകയറിയത് പെെട്ടന്നായിരുന്നു. അതിനാൽ ഒന്നും എടുക്കാൻ കഴിഞ്ഞില്ല. പാതിരാത്രിയിലെ ഒാട്ടംകൊണ്ട് തിരിക കിട്ടിയത് പ്രാണൻ മാത്രം- അയ്മനം പഞ്ചായത്തിലെ ആർ.പി കര തേട്ടൽ ബിജുകുട്ടനും ബോട്ടുടമയായ സഞ്ജുവും പറഞ്ഞു. മടവീഴ്ച ഇവിടെ ആദ്യമാണ്. തെൻറ ജീവതത്തിൽ ഇത്രയും വലിയ വെള്ളപ്പൊക്കം കാണുന്നത് ആദ്യമാണെന്ന് 90കാരനായ െഎ.ഡി. കുട്ടപ്പനും വ്യക്തമാക്കി. ടൂറിസത്തെയും വെള്ളം ഇല്ലാതാക്കി.
നൂറുകണക്കിന് ഹൗസ് ബോട്ടുകളും ചെറുവള്ളങ്ങളും കെട്ടിയിട്ടിരിക്കുകയാണ്. ചില ഹൗസ് ബോട്ടുകൾ ദുരിതാശ്വാസ ക്യാമ്പായും പ്രവർത്തിക്കുന്നു. മത്സ്യബന്ധനവും നിലച്ചു. ഇതിൽ പതിനായിരത്തോളം പേരാണ് പ്രതിസന്ധിയിലായത്.
ദുരിതപ്പെയ്ത്തിൽ എട്ടുപേർ മരിച്ചു. 76 വീടുകൾ പൂർണമായും 656 വീടുകൾ ഭാഗികമായും തകർന്നു. എണ്ണായിരത്തോളം ഹെക്ടർ കൃഷി നശിച്ചു. കാർഷിക മേഖലക്കുണ്ടായ മൊത്തം നഷ്ടം 494 കോടി. റോഡുകൾ തകർന്ന് 722 കോടിയുടെ നഷ്ടമാണുണ്ടായത്. ഇതിൽ പാലങ്ങളും കോസ്വേകളും തകർന്ന് 371.2 കോടിയുടേതാണ് നഷ്ടം. ആടുകളും കോഴികളും പശുക്കളും ചത്തത് സാധാരണക്കാരുെട ജീവിതമാർഗം ഇല്ലാതാക്കി. പ്രളയാനന്തര പ്രദേശങ്ങളിലൂടെയുള്ള യാത്ര അതിജീവനത്തിനായി പൊരുതുന്ന ആയിരങ്ങളുടെ നേർസാക്ഷ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.