തിരുവനന്തപുരം: വീടുകളുടെ നാശനഷ്ടം സംബന്ധിച്ച അപ്പീലുകൾ യുദ്ധകാലാടിസ്ഥാനത്ത ിൽ തീർപ്പാക്കാൻ സർക്കാർ ജില്ല കലക്ടർമാർക്ക് നിർദേശം നൽകി. 98,181 അപ്പീലുകളാണ് റവ ന്യൂവകുപ്പിന് ലഭിച്ചത്. ഇതിൽ 85,141 അപ്പീലുകളിൽ തീരുമാനമായി. പ്രളയദുരന്തത്തിനിരയാ യ 6.87 ലക്ഷം കുടുംബങ്ങൾക്ക് അടിയന്തരസഹായമായി 10,000 രൂപ വീതം നൽകിയിരുന്നു. 687.84 കോടി രൂപയാണ് ഇത്തരത്തിൽ സർക്കാർ വിതരണം ചെയ്തത്.പ്രളയത്തിൽ പൂർണമായി തകർന്ന 5894 വീടുകൾ പുനർനിർമിച്ചു. 298 കോടി രൂപയാണ് ചെലവ്. ഭാഗികമായി നാശനഷ്ടം സംഭവിച്ച 2,54,681 വീടുകൾക്കായി 1274.5 കോടി രൂപയും ചെലവഴിച്ചു.
ലഭ്യമായ കണക്കുകളനുസരിച്ച് 15,463 വീടുകളാണ് പൂർണമായി തകർന്നത്. പൂർണമായി തകർന്ന വീടുകൾ സ്വയം പുനർനിർമിക്കാൻ തയാറായി 9329 പേർ മുന്നോട്ടുവന്നിരുന്നു.
ഇവർക്ക് സർക്കാറിെൻറ നാലുലക്ഷം രൂപയാണ് സഹായം. പ്രളയം തകർത്ത മറ്റു വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാെണന്ന് സർക്കാർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
സഹകരണ വകുപ്പിെൻറ നേതൃത്വത്തിൽ കെയർഹോം പദ്ധതിയിൽ 2000 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ഇതിൽ 1500 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ബാക്കി വീടുകൾ ആഗസ്റ്റ് 15നകം കൈമാറും. ഓരോ സ്ഥലത്തിെൻറയും പ്രത്യേകത അനുസരിച്ച വീടുകളാണ് നിർമിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ 2000 ഫ്ലാറ്റുകൾ നിർമിക്കാൻ നടപടികൾ ഉടൻ ആരംഭിക്കും. പുനർനിർമാണത്തിന് നഗരകാര്യവകുപ്പ് 20.14 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.