ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനിയും 3166 പേർ

തിരുവനന്തപുരം: പ്രളയം ഒരുമാസം പിന്നിടുേമ്പാൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് 1004 കുടുംബങ്ങളിലെ 3166 പേർ. തൃശൂരിലാണ് കൂടുതൽ, 455 കുടുംബങ്ങളിലെ 1414 പേർ. പത്തനംതിട്ടയിൽ 144, കോട്ടയത്ത് 43, ഇടുക്കിയിൽ 341, ആലപ്പുഴയിൽ 469, എറണാകുളത്ത് 253, പാലക്കാട്ട് 37, മലപ്പുറത്ത് 51, വയനാട്ടിൽ 414 പേരാണ് ക്യാമ്പിൽ കഴിയുന്നത്. മറ്റ് പാർപ്പിട സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്ത 1125 കുടുംബങ്ങളാണ് ക്യാമ്പുകളിൽ.

3.91 ലക്ഷം പേരാണ് ക്യാമ്പുകളിലെത്തിയത്. അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഏഴര ലക്ഷം കിറ്റ് നൽകി. 10,000 രൂപ ധനസഹായവിതരണം പൂർത്തിയായില്ല. 35,000 പേർക്ക് തുക നൽകാനുണ്ട്. കുട്ടനാട്ടിൽ 3255 കുടുംബങ്ങളിലെ 14,000 പേർ സർക്കാറിെൻറ ഭക്ഷണവിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.

Tags:    
News Summary - Kerala Flood Flood Relief Camp -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.