കൊച്ചി: കനത്ത മഴയിൽ ചോർന്നൊലിച്ച ട്രെയിനിൽ നനഞ്ഞുകുളിച്ച് യാത്രക്കാർ. കേരള എക്സ്പ ്രസാണ് ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ മഴവണ്ടിയായത്. ഇതേതുടർന്ന് രണ്ടുമണിക്കൂറോ ളം ട്രെയിൻ വൈകി. കമ്പാർട്ട്മെൻറുകളിൽ മഴവെള്ളം നിറഞ്ഞതോടെ പരാതികളുമായി യാത്രക്കാ ര്‍ എത്തിയെങ്കിലും 88 കിലോമീറ്ററോളം യാത്ര തുടര്‍ന്നശേഷമാണ് പരിഹരിക്കാനായത്. തിരുവല്ല മുതല്‍ എറണാകുളം നോര്‍ത്ത് വരെ വെള്ളത്തില്‍ കുതിര്‍ന്നായിരുന്നു കേരള എക്സ്പ്രസിലെ എ.സി കോച്ചിെൻറ യാത്ര. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയിൻ വൃത്തിയാക്കിയത്.
തിരുവല്ലയിൽനിന്ന് തുടങ്ങിയ ശക്തമായ മഴക്കൊപ്പം തന്നെ ചോർച്ചയും ആരംഭിച്ചതായി യാത്രക്കാർ പറയുന്നു. കോട്ടയം റെയില്‍വേ സ്റ്റേഷന് എത്തിയപ്പോള്‍ സ്റ്റേഷന് അധികൃതരെ കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കിലും വൃത്തിയാക്കാന്‍ ജീവനക്കാരില്ല എന്ന മറുപടി ലഭിച്ചു. തുടർന്ന്, പുറപ്പെട്ട ട്രെയിൻ യാത്രക്കാരില്‍ ഒരാള്‍ ചെയിന്‍ വലിച്ച് നിര്‍ത്തുകയായിരുന്നു.
പിന്നീട്, എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തി എന്‍ജിനീയറിങ് വിഭാഗവും ക്ലീനിങ് വിഭാഗവും ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചു. രണ്ട് മണിക്കൂറോളമാണ് സംഭവത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടത്. മഴ നനഞ്ഞ് ട്രെയിെൻറ എ.സി ഇേൻറണല്‍ പൈപ്പിലെ കേടുപാടാണ് ചോര്‍ച്ചക്ക് കാരണമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. പൈപ്പിെൻറ നിര്‍മാണ അപാകതയാണ് ചോര്‍ച്ചക്ക് കാരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.