തിരുവനന്തപുരം: ലോക്ഡൗൺ തുടങ്ങുേമ്പാൾ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ 19 ശതമാ നവും കേരളത്തിലായിരുന്നെങ്കിൽ രണ്ടാം ഘട്ട ലോക്ഡൗൺ ദിനങ്ങളിൽ സംസ്ഥാന സാന്നിധ് യം 1.7 ശതമാനത്തിലേക്ക് താഴ്ന്നു. കോവിഡ് വ്യാപന നിരക്ക് ഫലപ്രദമായി പിടിച്ചുനിർ ത്താൻ കേരളത്തിന് കഴിെഞ്ഞങ്കിലും രാജ്യത്തെ പൊതുസ്ഥിതി നേർ വിപരീതമാണ്.
മാർച്ച് 24ന് ലോക്ഡൗൺ തുടങ്ങുമ്പോൾ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 571ഉം കേരളത്തിൽ 109ഉം ആയിരുന്നു.ലോക്ഡൗൺ തുടങ്ങി ആദ്യ ആഴ്ച പിന്നിട്ടതോടെ രാജ്യത്തെ ആകെ രോഗികൾ 1436ഉം കേരളത്തിൽ 215ഉം ആയി. രാജ്യത്തെ രോഗികളുടെ 14 ശതമാനമായിരുന്നു സംസ്ഥാനത്ത്. നിയന്ത്രണങ്ങളുടെ രണ്ടാം ആഴ്ചയിലേക്ക് കടക്കുേമ്പാൾ രാജ്യത്തെ ആകെ രോഗികൾ 4698 ആയി. കേരളത്തിൽ 262ഉം. അഞ്ചു ശതമാനം.
ആദ്യ ലോക്ഡൗൺ അവസാനിച്ച 14ന് രാജ്യത്തെ ആകെ രോഗികൾ 9727ഉം കേരളത്തിൽ 173ഉം ആയി. രാജ്യത്തെ ആകെ രോഗികളിൽ 1.7 ശതമാനം മാത്രമാണ് കേരളത്തിൽ. രോഗം ഭേദമായവരുടെ കണക്കിലും കേരളത്തിെൻറ മുന്നേറ്റം പ്രകടം. ലോക്ഡൗൺ തുടങ്ങുമ്പോൾ ഭേദമായവരിൽ പത്ത് ശതമാനമായിരുന്നു കേരളത്തിലെങ്കിൽ മൂന്നാഴ്ച പിന്നിട്ടപ്പോൾ 18 ശതമാനത്തിലധികമായി. രാജ്യത്തെ ആകെ മരണത്തിൽ 0.4 ശതമാനം മാത്രമാണ് കേരളത്തിൽ. ശനിയാഴ്ച കേരളത്തിൽ നാല് പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.