കൊല്ലങ്കോട് (പാലക്കാട്): കോവിഡ് ബാധിച്ച് മരിച്ച യുവതിയുടെ മൃതദേഹം നാട്ടുകാരുടെ എതിർപ്പ് കാരണം പൊതുശ്മശാനത്തിൽ സംസ്കരിക്കാനായില്ല. ഇതേതുടർന്ന് മോർച്ചറിയിൽ സൂക്ഷിക്കേണ്ടിവന്നു. തിരുപ്പൂരിൽനിന്ന് ജൂലൈ 19ന് നാട്ടിലെത്തിയ കൊല്ലങ്കോട് പയ്യല്ലൂർ ഗ്രാമത്തിൽ സുരേന്ദ്രെൻറ ഭാര്യ അഞ്ജലിയാണ് (40) പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സക്കിടെ ശനിയാഴ്ച മരിച്ചത്. ആദ്യം പയ്യല്ലൂർ അണക്കാപാറയിലെ ശ്മശാനത്തിൽ സംസ്കരിക്കാനായിരുന്നു അധികൃതരുടെ നീക്കം.
വിവരമറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വടവന്നൂർ ഊട്ടറയിലെ ശ്മശാനത്തിൽ എത്തിക്കാൻ ആലോചിച്ചെങ്കിലും അവിടെയും പ്രതിഷേധമുണ്ടായി. ഇതോടെ അധികൃതർ സംസ്കാരം മാറ്റിവെക്കുകയും മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയുമായിരുന്നു. പൊലീസും ആരോഗ്യ വകുപ്പും നാട്ടുകാരുമായി ചർച്ച നടത്തി പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.