കോട്ടയം: തോമസ് ചാഴികാടെൻറ വിജയത്തോടെ പാർട്ടിയിൽ കൂടുതൽ പിടിമുറുക്കാൻ കേരള കോൺഗ്രസ് മാണി വിഭാഗത്തിെൻറ തീരുമാനം. ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്ര സിൽ രൂപപ്പെട്ട മാണി-ജോസഫ് ഭിന്നത രൂക്ഷമായി തുടരവെ ചാഴികാടെൻറ വിജയം ഉയർത്തി ജോ സഫ് പക്ഷത്തിന് തിരിച്ചടി നൽകാനും നേതൃത്വം തയാറെടുക്കുകയാണ്.
ചാഴികാടൻ വിജയിച്ചതോടെ പാർലമെൻററി പാർട്ടിയിൽ ഒരംഗം വർധിച്ചത് പാർട്ടിയിലെ ഗ്രൂപ് സമവാക്യങ്ങളിൽ ഉണ്ടാക്കുന്ന മാറ്റം കാര്യമായി പ്രയോജനപ്പെടുത്താനാണ് തീരുമാനം. കെ.എം. മാണി നിയോഗിച്ച സ്ഥാനാർഥിയെന്ന നിലയിൽ ചാഴികാടെൻറ വിജയം പാർട്ടിയിൽ കൂടുതൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
വിജയം അറിഞ്ഞതോടെ ജോസ് കെ. മാണി അടക്കം നേതാക്കൾ ഒത്തുചേർന്ന് ഭാവിനീക്കങ്ങൾക്കും രൂപംനൽകി. 27ന് നിയമസഭ ചേരുംമുമ്പ് നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യവും നേതൃത്വത്തിെൻറ പരിഗണനയിലാണ്. എന്നാൽ, ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കേണ്ടെന്നാണ് പൊതുതീരുമാനം. ഇതിനുള്ള കരുനീക്കത്തിലാണ് നേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.