വീണ്ടും കേരള കോൺഗ്രസുകളുടെ ലയനം; ജോസഫ് വിഭാഗം എൻ.ഡി.എ വിട്ട പി.സി തോമസിന്‍റെ പാർട്ടിയിൽ ലയിക്കും

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പി.സി തോമസിന്‍റെ കേരള കോൺഗ്രസും തമ്മിൽ ലയിക്കുന്നു.

സീറ്റ് നിഷേധത്തെതുനെത്തുടർന്ന് എൻ.ഡി.എ വിട്ട പി.സി തോമസ് വിഭാഗവുമായി ചേരുന്നതോടെ ജോസഫ് ഗ്രൂപ്പിന്‍റെ ചിഹ്ന പ്രതിസന്ധിക്ക് പരിഹാരമാകും. ഇന്ന് കടുത്തുരുത്തിയിൽ വെച്ചാണ് ലയന സമ്മേളനം. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. ഇരുപാർട്ടിയിലെയും നേതാക്കൾ പലഘട്ടങ്ങളിലായി ലയനം സംബന്ധിച്ച് രഹസ്യ ചർച്ചകൾ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം വരെ എൻ.ഡി.എ പരിപാടികളിലെത്തിയ പി.സി. തോമസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ മുന്നണി വിടാന്‍ തീരുമാനിക്കുകയായിരുന്നു. ലയനം നടന്നാൽ പി.ജെ. ജോസഫാകും പാർട്ടി ചെയർമാൻ. പി.സി. തോമസ് ഡെപ്യൂട്ടി ചെയർമാനാകും. മോൻസ് ജോസഫാകും വൈസ് ചെയർമാൻ.

കഴിഞ്ഞ ദിവസം സുപ്രീം കോടതി രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് നൽകിയിരുന്നു. കസേരയാണ് കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നം.

എൻ.ഡി.എയുടെ കേരളത്തിലെ ആദ്യ എം.പിയാണ് പി സി തോമസ്. 2004ല്‍ മൂവാറ്റുപുഴയില്‍ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും അട്ടിമറിച്ചാണ് പി.സി തോമസ് ലോക്സഭയിലെത്തിയത്.

മൂവാറ്റുപുഴയില്‍ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.എം മാണിയോട് ഇടഞ്ഞാണ് പി.സി തോമസ് കേരള കോണ്‍ഗ്രസ് വിട്ടത്. അന്ന് ജോസ് കെ. മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബി.ജെ.പി സഹകരിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. 

Tags:    
News Summary - kerala congress joseph group merging with kerala congress (pc thomas)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.