തിരുവനന്തപുരം: സമീപ ജില്ലകളിേലക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ബസ് സർവിസ് ബുധനാഴ്ച ആരംഭിക്കും. 2190 ഒാർഡിനറി ബസുകളും 1037 ഫാസ്റ്റ് പാസഞ്ചറുകളുമടക്കം 3227 ബസുകളാണ് സംസ്ഥാനത്താെക സജ്ജമാക്കിയതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമീപത്തെ രണ്ടു ജില്ലകളെ ബന്ധിപ്പിച്ചാണ് സർവിസുകളുണ്ടാകുക.
പുലർച്ച അഞ്ചു മുതൽ രാത്രി ഒമ്പതു വരെ സർവിസ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്. ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ല. കണ്ടെയിൻമെൻറ്, േഹാട്ട് സോണുകളിൽ ബസുകൾ നിർത്തില്ല. സാനിൈറ്റസറുകൾ എല്ലാ ബസുകളിലും ഏർപ്പെടുത്തും. അടുത്തഘട്ടത്തിൽ ദീർഘദൂര സർവിസുകളും അവസാന ഘട്ടത്തിൽ അന്തർ സംസ്ഥാന സർവിസുകളും തുടങ്ങും.
എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരുത്താൻ അനുമതി നൽകിയതിനാലാണ് ഒാർഡിനറികൾക്ക് ഏർപ്പെടുത്തിയ നിരക്കുവർധന പിൻവലിച്ചതെന്ന് മന്ത്രി പറഞ്ഞു. അതേ സമയം സ്വകാര്യബസുകൾ നാളെ മുതൽ പൂർണമായി ഒാടിത്തുടങ്ങാൻ സാധ്യതയില്ല. 100 ശതമാനം ബസുകളും ഒാടിക്കാമെന്ന ആത്മവിശ്വാസം സ്വകാര്യബസ് ഉടമകൾക്കില്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.