കീഴാറ്റൂർ ബൈപ്പാസ്: ബി.ജെ.പി മാപ്പു പറയണം -പി. ജയരാജൻ

കണ്ണൂർ: ബി.ജെ. പി കീഴാറ്റൂരുകാരോട് മാപ്പു പറയണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. കീഴാറ്റൂർ ബൈപ്പാസ് നിർമാണത്തിനെതിരായി ബി.ജെ.പിക്കാർ പാളത്തൊപ്പിവെച്ച് നടത്തിയ സമരം നാടകമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. നേരത്തെ കീഴാറ്റൂർ ബൈപ്പാസിനെതിരായ സമരം വിജയിച്ചുെവന്നും സ്ഥലമെടുപ്പ് നിർത്തിെവക്കാൻ കേന്ദ്രം ഇടപെട്ടുവെന്നും ബി.ജെ.പി പ്രചരിപ്പിച്ചു. ആ കേന്ദ്രം തന്നെയാണ് ബൈപാസ് വരുമെന്ന് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു. ഇതിൽ നിന്നും ബി.ജെ.പിയുെട കപടമുഖം വ്യക്തമാവുകയാണെന്നും ജയരാജൻ പറഞ്ഞു.

ശബരിമല വിഷയത്തിലും ബി.ജെ.പി ഇരട്ടത്താപ്പാണ് കാണിച്ചത്. വിധി വരും മുമ്പ് തന്നെ ആർ.എസ്.എസ് സ്ത്രീ പ്രവേശനം അംഗീകരിച്ചിരുന്നു. പുരുഷൻമാർക്ക് കടന്നു ചെല്ലാവുന്നിടെത്തല്ലാം സ്ത്രീകൾക്കും സാധിക്കുമെന്ന് അവരുടെ സമ്മേളനത്തിൽ 1400 പേർ അംഗീകരിച്ചതായിരുന്നു. അതാണ് വിധി വന്നപ്പോൾ സൗകര്യം പോലെ മാറ്റിയതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

Tags:    
News Summary - Keezhattoor Bypass - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.