കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി രണ്ട് യുവാക്കള്‍ എക്സൈസിന്റെ പിടിയിലായി. ഇടുക്കി ജില്ലയിലെ ശ്രീജിത് (28), അന്‍സാര്‍ അസീസ് (29) എന്നിവരാണ് അറസ്റ്റിലായത്. 8.02 കിലോ ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെത്തി.
രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കാസര്‍കോട് ഭാഗത്തേക്ക് കെ.എല്‍ 68 എ 9960 സ്വിഫ്റ്റ് കാറില്‍ വരികയായിരുന്ന ഇരുവരെയും കറന്തക്കാട് വെച്ച് എക്സൈസ് സംഘം പിടികൂടി.
കര്‍ണാടകയില്‍ നിന്ന് കഞ്ചാവ് വാങ്ങി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാസര്‍കോട് എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി എസ്. ഐസക്, പ്രിവന്റീവ് ഓഫിസര്‍ സി.കെ. അശ്റഫ്, മഞ്ജുനാഥന്, സതീശന്, എ.കെ. നസ്റുദ്ദീന്‍, പ്രഭാകരന്, കൃഷ്ണപ്രിയ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.