മഞ്ചേശ്വരം: വളർത്താൻവേണ്ടി വിലക്കുവാങ്ങിയ പശുവിനെയും പശുക്കുട്ടിയെയും വീട്ടിലേക്ക് കൊണ്ടുപോകാനെത്തിയ ഓട്ടോ റിക്ഷ കല്ലിട്ട് തകർത്ത സംഭവം ഐ.ജി അന്വേഷിക്കും. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരൻ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. പൊലീസിെൻറ ഭാഗത്തുണ്ടായ വീഴ്ച അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പിക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് ഐ.ജിയെ ചുമതലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസിെൻറ വീഴ്ച അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഐ.ജിയോട് ഡി.ജി.പിയും നിർദേശിച്ചു.
തിങ്കളാഴ്ച വൈകീട്ട് ഉപ്പള പ്രതാപ് നഗറിലാണ് ഗോരക്ഷ പ്രവർത്തകെൻറ ആക്രമണമുണ്ടായത്. സി.പി.എം സോങ്കാൽ ബ്രാഞ്ച് സെക്രട്ടറിയും പ്രതാപ് നഗർ സ്വദേശിയുമായ ഹാരിസിെൻറ (31) ഓട്ടോയാണ് കല്ലിട്ട് തകർത്തത്. അക്രമസംഭവത്തിൽ കുമ്പള പൊലീസിൽ ഹാരിസ് പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. പരാതി പിൻവലിക്കണമെന്നും നഷ്ടപരിഹാരം താൻ നേരിട്ട് ഇടപെട്ട് തരാമെന്നും വാഗ്ദാനം നൽകി കുമ്പള സി.ഐ പ്രമോദ് സമ്മർദം ചെലുത്തുന്നതായി ഹാരിസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.