പൗരത്വ നിയമ ഭേദഗതി പ്രതിഫലിച്ച പോളിങ്

കാസർകോട്: ന്യൂനപക്ഷ മേഖലകളിൽ പോളിങ്ങിന്റെ കനത്ത തുടക്കം പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഫലനമാണെന്ന് സൂചന. രാവിലെ മുതൽ മുസ്‍ലിം ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ത്രീകളും പുരുഷന്മാരും ഒപ്പത്തിനൊപ്പം എന്ന അളവിൽ ബൂത്തുകളിൽ നീണ്ട നിര സൃഷ്ടിച്ചു.

വലിയ ആവേശത്തിലാണ് പോളിങ്. അതേസമയം മഞ്ചേശ്വരം, കാസർകോട് മേഖലകളിലെ ബി.ജെ.പി സ്വാധീന മേഖലകളിലും കോൺഗ്രസ് സ്വാധീന മേഖലകളിലും അത്ര ആവേശം കണ്ടതുമില്ല. ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമായി കൊണ്ടുവന്നത് പൗരത്വ നിയമ ഭേദഗതിയാണ്. എന്നാൽ, യു.ഡി.എഫ് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭരണത്തിനെതിരെയാണ് പ്രചാരണം നടത്തിയത്. പോളിങ്ങിന്റെ പോക്കിൽ ഇടത് പക്ഷത്തിന് ആവേശമുണ്ട്.

വെള്ളിയാഴ്ചയെത്തിയ തെരഞ്ഞെടുപ്പിനെ ജുമുഅ നമസ്കാരം ക്രമപ്പെടുത്തിക്കൊണ്ട് വിശ്വാസികൾ സമ്മതിദാനവകാശം വിനിയോഗിക്കാൻ സക്രിയമായി ഇറങ്ങി. രാവിലെതന്നെ സ്ത്രീകളും പുരുഷന്മാരും ഒപ്പത്തിനൊപ്പം വോട്ട് ചെയ്യാനെത്തി. മൊഗ്രാൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നാലു ബൂത്തുകളാണുള്ളത്. നാലിലും രാവിലെ മുതൽ തിരക്കായിരുന്നു. ഉച്ചയോടെ ചൂട് കനക്കുമെന്നറിഞ്ഞുകൊണ്ട് തന്നെ സ്ത്രീകൾ കൂട്ടത്തോടെ എത്തി.

രാവിലെ ഒമ്പതോടെ മണ്ഡലം ശരാശരി എട്ടു ശതമാനം ആയപ്പോൾ മൊഗ്രാലിൽ 12ശതമാനമായിരുന്നു. 12ഓടെ 40ശതമാനം ആക്കാനുള്ള ശ്രമമാണ് എന്ന് പൊതു പ്രവർത്തകൻ മൂസ മൊഗ്രാൽ പറഞ്ഞു. മൊഗ്രാൽ 163-ബൂത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ യു.എം. അബ്ദുറഹ്മാൻ മൗലവിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. ചിത്താരി ഹിമായത്തുൽ ഇസ്‍ലാം എ.യു.പി. സ്കൂളിൽ രാവിലെ 8.15ന് എട്ടര ശതമാനം പിന്നിട്ടിരുന്നു.

ഈ സമയം ശരാശരി അഞ്ചു ശതമാനത്തിലെത്തിയതേയുള്ളൂ. ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂളിൽ ഏഴരശതമാനമായിരുന്നു രാവിലെ എട്ടരക്ക് പോളിങ്. ഇവയെല്ലാം യു.ഡി.എഫ് ശക്തികേന്ദ്രങ്ങൾ കൂടിയായിരുന്നു. എൽ.ഡി.എഫ് ശക്തി കേന്ദ്രമായ അജാനൂർ പഞ്ചായത്ത് രാവണീശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നാലു ശതമാനം മാത്രമാണ് പോളിങ്.

ഈ ബൂത്ത് ഉൾപ്പെടുന്ന കാഞ്ഞങ്ങാട് മണ്ഡലവും പോളിങ്ങിൽ പിന്നിലായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ കൊക്കച്ചാൽ കാമിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 10മണിയായപ്പോൾ തന്നെ പോളിങ് ശതമാനം 30നടുത്ത് എത്തിയിരുന്നു. ഇവിടെ ആകെയുണ്ടായിരുന്ന 900വോട്ടിൽ 270 ചെയ്തിരുന്നു. എല്ലാ പാർട്ടികളും ഉള്ള മേഖലയാണിത്.

യു.ഡി.എഫ് നിയമസഭാംഗങ്ങളുള്ള രണ്ട് മണ്ഡലങ്ങളായ കാസർകോടും മഞ്ചേശ്വരവും ഇടത് മണ്ഡലങ്ങളെക്കാൾ പോളിങ്ങിൽ പിറകിലായിരുന്നു.

അതേസമയം ഈ മണ്ഡലങ്ങളിൽ മുസ്‍ലിം ഭൂരിപക്ഷ മേഖലകളിലെ ബൂത്തുകളിൽ കനത്ത പോളിങ് രാവിലെ മുതൽ ഉണ്ടായിരുന്നു. അടുക്കത്ത് ബയൽ സ്കൂളിലെ ബൂത്തിൽ രാവിലെ 200പേരായിരുന്നു ക്യൂവിലുണ്ടായിരുന്നത്. ഉദ്യാവർ, മൊഗ്രാൽ പൂത്തുർ, ബഡാജെ എന്നിവിടങ്ങളിലും ഈ വിഭാഗത്തിന്റെ നിറഞ്ഞ സാന്നിധ്യം ആവേശകരമായി കാണാം.

Tags:    
News Summary - Polling on Citizenship Amendment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.