പെരുന്നാൾ-വിഷുത്തിരക്കും ഗതാഗതക്കുരുക്കും

മൊഗ്രാൽ: പെരുന്നാൾ-വിഷു അടുത്ത ദിവസങ്ങളിലായി ഒന്നിച്ചെത്തുന്ന സാഹചര്യത്തിൽ ദേശീയപാതയിൽ ഇടുങ്ങിയ സർവിസ് റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കഴിക്കാൻ ദേശീയപാതയിൽ തലപ്പാടി മുതൽ ചേർക്കളവരെ പൂർത്തിയായിക്കിടക്കുന്ന റോഡുകൾ താൽക്കാലികമായി തുറന്നുകൊടുക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. പെരുന്നാൾ-വിഷുത്തിരക്ക് ഇപ്പോൾതന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അനുഭവപ്പെടുന്നുണ്ട്.

കാസർകോടും ഉപ്പളയിലും വലിയതോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളമാണ് ഗതാഗത സ്തംഭനം. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കും. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കുരുക്കിൽപെടുന്നത് നിത്യസംഭവമാണ്. അതുകൊണ്ടുതന്നെ പൂർത്തിയായ ദേശീയപാതകൾ ഗതാഗതതടസ്സം ഒഴിവാക്കാൻ ഏപ്രിൽ 15വരെയെങ്കിലും താൽക്കാലികമായി തുറന്നുകൊടുക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി റിയാസ് കരീം എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Festivals and traffic jams in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.