നീലേശ്വരം പഴയ നഗരസഭ ഓഫിസിന് സമീപത്തെ ദ്രവിച്ച വൈദ്യുതിത്തൂണും പിന്നീട് സ്ഥാപിച്ച പുതിയ തൂണും 

അപകടാവസ്ഥയിലുള്ള വൈദ്യുതിത്തൂൺ മാറ്റി

നീലേശ്വരം: ഒടുവിൽ നീലേശ്വരം വൈദ്യുതി സെക്ഷൻ ഓഫിസ് അധികൃതർ കണ്ണുതുറന്നു. നഗരമധ്യത്തിൽ ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലുണ്ടായിരുന്ന വൈദ്യുതിത്തൂൺ മാറ്റിസ്ഥാപിച്ചു. നീലേശ്വരം പഴയ നഗരസഭ ഓഫിസിന് മുന്നിലാണ് കാലപ്പഴക്കം മൂലം അടിഭാഗം ക്ഷയിച്ച് ഏതുനിമിഷവും തകർന്നുവീഴാവുന്ന വൈദ്യുതിത്തൂൺ നിന്നിരുന്നത്. ഇതുസംബന്ധിച്ച് ആഗസ്റ്റ് 21ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വിഷയം ശ്രദ്ധയിൽപെട്ട കെ.എസ്.ഇ.ബി അധികൃതർ പഴയ നഗരസഭ ഓഫിസിന് സമീപം ജനത്തിരക്കുള്ള രാജാറോഡിന് ചേർന്നുള്ള തൂൺ മറ്റിസ്ഥാപിക്കാൻ നടപടിയെടുക്കുകയായിരുന്നു. തൂണിന്റെ അപകടാവസ്ഥ സംബന്ധിച്ച് നീലേശ്വരം നഗരസഭ യു.ഡി.എഫ് പാർലമെന്ററി ലീഡർ ഇ. ഷജീർ സെക്ഷൻ എൻജിനീയർക്ക് പരാതി നൽകിയിരുന്നു. അപകടാവസ്ഥയില്ലാതാക്കിയ നീലേശ്വരം സെക്ഷൻ അധികൃതരെ ഇ. ഷജീറും സമീപത്തെ വ്യാപാരികളും അഭിനന്ദിച്ചു.  

Tags:    
News Summary - Dangerous electricity pole replaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.