കാസർകോട്: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാസർകോട് ബേഡഡുക്ക കുണ്ടൻകുഴി നേടുംബൽ താമസിക്കുന്ന 28കാരിയാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ബുധാനാധ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
കൺട്രോൾ റൂമിൽനിന്ന് അത്യാഹിതസന്ദേശം ബേഡഡുക്ക താലൂക്കാശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറുകയും ആംബുലൻസ് പൈലറ്റ് പി.പി. സനീഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷൈൻ പി. ജോസ് എന്നിവർ സ്ഥലത്തെത്തി. ഉടൻ ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.
തുടർന്ന് ബേഡഡുക്ക താലൂക്കാശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.