കാസർകോട്: പാസ്പോർട്ട് സേവാകേന്ദ്രത്തിൽ ഇതുവരെ സ്വീകരിച്ചത് 6773 അപേക്ഷകളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയെ അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി. കാസർകോട് പാസ്പോർട്ട്സേവാകേന്ദ്രത്തിനെതിരെ നിലവിൽ പരാതിയില്ല. റീജനൽ പാസ്‌പോർട്ട് ഓഫിസ് കോഴിക്കോടിൻെറയും - കാസർകോട് പോസ്റ്റ് ഓഫിസിൻെറയും കീഴിൽ കാസർകോട് പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽ സൗകര്യമില്ലാത്തതിനാൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ പ്രശ്‌നങ്ങൾ നേരിടുന്നതായി ഉണ്ണിത്താൻ ശ്രദ്ധയിൽപെടുത്തിയിരുന്നു. കാസർകോട് പോസ്റ്റ്ഓഫിസിനോട് ചേർന്ന് 600 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാകേന്ദ്രത്തെ സംബന്ധിച്ച് നിലവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. പുതിയ പാസ്പോർട്ട് കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ദൂരപരിധി, ഒരു നിശ്ചിത പ്രദേശത്ത് ലഭിക്കുന്ന ആകെ പാസ്പോർട്ട് അപേക്ഷകളുടെ എണ്ണം തുടങ്ങിയ വിവിധ ഘടകങ്ങൾ നോക്കിയാണെന്നും മന്ത്രി മറുപടി നൽകി. ഏറ്റവും കൂടുതൽ പ്രവാസികൾ അധിവസിക്കുന്ന മഞ്ചേശ്വരം താലൂക്കിൽ ഉപ്പള പോസ്റ്റ് ഓഫിസ് കേന്ദ്രീകരിച്ച് മറ്റൊരു സേവാകേന്ദ്രം കൂടി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടതായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.