കാസർകോട്: അനന്തപുരം വ്യവസായ എസ്റ്റേറ്റിലേക്കുള്ള അപ്രോച്ച് റോഡ് നിർമാണത്തിനും ചട്ടഞ്ചാൽ വ്യവസായ എസ്റ്റേറ്റിൽ ചുറ്റുമതിൽ, കവാടം എന്നിവയുടെ നിർമാണത്തിനും 5.9 കോടി രൂപ ജില്ല വികസന പാക്കേജിൽനിന്ന് അനുവദിച്ചു. വ്യവസായികളെ പാർക്കുകളിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തുക അനുവദിച്ചത്. കുമ്പള, ബദിയഡുക്ക റോഡിൽ നായ്ക്കാപ്പ് ജങ്ഷനിൽ തുടങ്ങി അനന്തപുരം എസ്റ്റേറ്റിനെ ബന്ധിപ്പിച്ചു നിർമിക്കുന്ന അപ്രോച്ച് റോഡ് നിർമാണത്തിനായി മൂന്നുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നിലവിലുള്ള റോഡിലെ ബിറ്റുമിൻ കഴിഞ്ഞ മഴക്കാലത്ത് ഒലിച്ചുപോയിരുന്നു. അപ്രോച്ച് നിർമാണത്തോടൊപ്പം കൾവർട്ട്, ഡ്രെയ്നേജ്, ഗേറ്റ് എന്നിവയുടെ നിർമാണം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ചട്ടഞ്ചാലിൽ കോമ്പൗണ്ട് വാൾ, ഗേറ്റ് ഹൗസ് എന്നിവയുടെ നിർമാണത്തിനായി 2.90 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 9.93 ഹെക്ടർ വിസ്തീർണം വരുന്ന ചട്ടഞ്ചാൽ വ്യവസായ മേഖലക്കുചുറ്റും നിർമിക്കുന്ന ചുറ്റുമതിലിന്‍റെ നീളം 2200 മീറ്ററാണ്. ഗേറ്റിൽ സെക്യൂരിറ്റി റൂം, ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. സ്പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.