മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്നുപേരില്‍ നിന്നായി 1.55 കോടി രൂപ മൂല്യമുള്ള 3.4 കിലോ സ്വര്‍ണം പിടികൂടി. കാസർകോട് സ്വദേശികളായ അബ്ദുൽ സമീര്‍, സാബിത്ത്, നാദാപുരം സ്വദേശി നൂറുദ്ദീന്‍ എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇതോടെ ഈ വര്‍ഷം ഇതുവരെ 13 കേസുകളിലായി 10.242 കിലോ സ്വർണം പിടികൂടി. കാസർകോട് സ്വദേശി സാബിത്തില്‍നിന്ന് 1227 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണമിശ്രിതം മൂന്നു കാപ്‌സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചും ആഭരണങ്ങളായുമാണ് സാബിത്ത് കടത്താന്‍ ശ്രമിച്ചത്. കാപ്‌സ്യൂളുകളില്‍നിന്ന് 552 ഗ്രാം സ്വർണവും ആഭരണമായി 675 ഗ്രാമുമാണ് പിടിച്ചെടുത്തത്. നാദാപുരം സ്വദേശി നൂറുദ്ദീനില്‍നിന്ന് 1577 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സോക്‌സിനുള്ളിലാണ് സ്വര്‍ണമിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. കാസർകോട് സ്വദേശി അബ്ദുൽ സമീറില്‍നിന്ന് 608 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മൂവരും വ്യത്യസ്ത വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയവരാണ്. കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.