പോക്‌സോ കേസില്‍ ഏഴു വര്‍ഷം കഠിനതടവ്

കാസർകോട്: ഏഴുവയസ്സുകാരിയെ മാനഹാനി വരുത്തിയ കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും 60,000 രൂപ പിഴയും. പഡ്രെ വാണി നഗറിലെ രാജേഷ് നായ്ക്കിനെയാണ് കാസര്‍കോട് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷന്‍സ് കോടതി ( ഒന്ന്) ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 18 മാസം അധിക തടവും വിധിച്ചു. 2016 ഡിസംബര്‍ ഒമ്പതിനു മുമ്പുള്ള രണ്ടാഴ്ചകളില്‍ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ മാനഹാനി വരുത്തിയെന്നാണ് കേസ്. ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ എന്‍.കെ ബാലകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.