കാസർകോട്: തലപ്പാടിയിൽ വിമുക്ത ഭടൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഒരു വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സൂറംപട്ടിയിൽ രാമചന്ദ്രനാണ് (38) അറസ്റ്റിലായത്. ഇയാൾ ഓടിച്ച കർണാടക രജിസ്ട്രേഷൻ ലോറിയും കസ്റ്റഡിയിലെടുത്തു. 2021 മാർച്ച് 29ന് പുലർച്ച ആറുമണിയോടെ തലപ്പാടിയിലായിരുന്നു അപകടം. മംഗലാപുരം ഗെയിൽ കമ്പനിയിലേക്ക് ജോലിക്കായി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഉദ്യാവർ ഗുത്തു സ്വദേശിയായ ദിനേശാണ് (42) മരിച്ചത്. സംഭവത്തിനുശേഷം ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഹൈവേയിലൂടെ കടന്നുപോയ നൂറുകണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ചാണ് ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിനുശേഷം പ്രതി ഇടിച്ച അതേ ലോറി ഓടിച്ചിരുന്നുവെങ്കിലും കേരളത്തിലേക്കു കടക്കുമ്പോൾ മറ്റു ഡ്രൈവർമാരെ ഓടിക്കാൻ ഏൽപിക്കുകയായിരുന്നു. മഞ്ചേശ്വരം ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ് കിഴക്കുംകര, സിവിൽ പൊലീസ് ഓഫിസർ നാരായണൻ അമ്പലത്തറ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കുരുക്കിയത്. കേസിലുൾപ്പെട്ട ലോറി കസ്റ്റഡിയിലെടുത്തു. dinesh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.