ബദിയടുക്ക: കടമ്പളയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ഭീതിയിൽ. കടമ്പളയിൽ സ്കൂൾ വിദ്യാർഥിക്ക് കഴിഞ്ഞദിവസം നായുടെ കടിയേറ്റ് സാരമായി പരിക്കേറ്റിരുന്നു. മാന്യ, കടമ്പള, കുഞ്ചാർ, നീർച്ചാൽ, ബേള,കിളിങ്കാർ, കുൻട്ടിക്കാന, മുണ്ട്യത്തടുക്ക തുടങ്ങിയ സ്കൂളിലെ കുട്ടികളാണ് തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടുന്നത്. അറവുശാലകളിൽ നിന്നും മറ്റും അവിഷ്ടങ്ങൾ ചാക്കിൽകെട്ടി വാഹനത്തിൽ കയറ്റിക്കൊണ്ടു വന്ന് ഉപേക്ഷിക്കുന്നതും റോഡരികിൽ മത്സ്യ വിൽപന നടത്തുന്നവർ അലക്ഷ്യമായി വലിച്ചെറിയുന്നതുമെല്ലാമാണ് നായ്ക്കൾക്ക് സൗകര്യമാവുന്നത്. പൊലീസും, ആരോഗ്യ വകുപ്പും ജാഗ്രത കാട്ടാത്തതാണ് ഇതിനു കാരണം. നേരത്തേ തെരുവ് നായ്ക്കളെ പിടികൂടാൻ പഞ്ചായത്ത് തലത്തിൽ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ നിയമത്തിന്റെ സാങ്കേതികത്വം പറഞ്ഞ് പഞ്ചായത്ത് അത് കൈയൊഴിഞ്ഞു. തെരുവിൽ ചത്തു കിടക്കുന്ന നായ്ക്കളെ മാറ്റാൻ പോലും അധികൃതർ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.