തൃക്കരിപ്പൂർ: കണ്ടുപഠിക്കാൻ ഹാഷിറിന് കഴിയുമായിരുന്നില്ല. ജന്മനാ വെളിച്ചമില്ലാത്ത കണ്ണുകളുമായി പിറന്ന ഈ യുവാവ് എത്തിപ്പിടിച്ചിരിക്കുന്നത് യു.ജി.സിയുടെ ജൂനിയർ റിസർച് ഫെലോഷിപ് ആണ്. 2021 ജൂണിൽ നടന്ന പരീക്ഷയിലാണ്, വലിയപറമ്പ മാവിലാകടപ്പുറം സ്വദേശിയായ ഈ മിടുക്കൻ നാടിനഭിമാന നേട്ടം കൈവരിച്ചത്. കോഴിക്കോട് ഫറൂഖ് കോളജിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ഹാഷിർ ഇപ്പോൾ സീതി സാഹിബ് ട്രെയിനിങ് കോളജിൽ ബി.എഡ് വിദ്യാർഥിയാണ്. മാവിലാകടപ്പുറം പന്ത്രണ്ടിൽ ടി.കെ. ഹമീദിൻെറയും പി.സി. സുഹറയുടെയും മകനാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.