\Bകാ\Bസർ\Bകോ\Bട്\B: ജില്ലയിൽ ആവശ്യത്തിന് കോവിഡ് ബ്രിഗേഡിയർമാരെ നിയമിക്കും. കോവിഡ് പ്രതിരോധത്തിന് നേരത്തേ നിയമിച്ചിരുന്നവരെ പിരിച്ചുവിട്ടതിനെ തുടർന്ന് ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. ജില്ലയി\Bൽ\B കോവിഡ് വ്യാപകമായ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിൽ കോവിഡ് ബ്രിഗേഡിയർമാർ എന്ന പേരിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ചത്. രണ്ടാം തരംഗം അവസാനിക്കുകയും കോവിഡ് കേസുകൾ കുത്തനെ കുറയുകയും ചെയ്ത വേളയിൽ ഇവരെ പിരിച്ചുവിട്ടു. രണ്ടാം തരംഗം അവസാനിക്കുന്നതിനു മുമ്പു തന്നെ മൂന്നാംതരംഗം തുടങ്ങിയതോടെ ഈ ജീവനക്കാരുടെ അഭാവം പ്രതിരോധത്തെ പ്രതികൂലമായി ബാധിച്ചു. ഇതേ തുടർന്നാണ് നഴ്സിങ് അസിസ്റ്റന്‍റ്, ലാബ് ടെക്നീഷ്യൻ തുടങ്ങി തസ്തികകളിൽ വീണ്ടും നിയമനം നടത്താൻ തീരുമാനിച്ചത്. നേരത്തേ കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ചവർക്ക് മുൻഗണനയുണ്ട്. സംസ്ഥാന \Bദു\Bരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് വേതനം നല്‍കുന്ന താൽക്കാലിക ജീവനക്കാരുടെ സേവനം ഫെബ്രുവരി 28 വരെ നീട്ടാനും യോഗം തീരുമാനിച്ചു. കാസർകോട് ജനറല്‍ ആശുപത്രി പീഡിയാട്രിക് വാര്‍ഡിലെ ഓക്‌സിജന്‍ പൈപ്പ് ലൈന്‍, വാക്വം സക്ഷന്‍ എന്നിവക്ക് സര്‍ക്കാരിെന്റ അംഗീകാരം ആവശ്യമെങ്കില്‍ ടെൻഡര്‍ വിളിക്കും. കേന്ദ്ര സര്‍വകലാശാലയിലെ സ്രവ പരിശോധന ലാബിലേക്ക് ജനറേറ്റര്‍ വാങ്ങുന്നത് സംബന്ധിച്ച് വിശദമായ എസ്റ്റിമേറ്റ് നല്‍കാന്‍ ജില്ല മെഡിക്കൽ ഓഫിസർക്ക് നിര്‍ദേശം നല്‍കി. ജില്ല ആശുപത്രി കെട്ടിടത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്‍റർ അടിയന്തര സാഹചര്യത്തില്‍ തുറക്കും. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കിയ നടപടി യോഗം അംഗീകരിച്ചു. ഓണ്‍ലൈന്‍\B ആയി നടന്ന യോഗത്തിൽ ജില്ല കലക്ട\Bര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ്, ദുരന്തനിവാരണ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. \B
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.