നീലേശ്വരം: അസാധാരണ വലുപ്പമുള്ള മണ്ണിരയെ കണ്ടെത്തിയത് കൗതുകമായി. നീലേശ്വരം കടിഞ്ഞിമൂല പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ പി.വി. ദിവാകരനാണ് അപൂർവ മണ്ണിരയെ കണ്ടെത്തിയത്. 22 സൻെറീമീറ്റർ നീളവും അഞ്ചു സൻെറീമീറ്റർ വ്യാസവുമുള്ള മണ്ണിരയെയാണ് കണ്ടെത്തിയത്. കേരള കാർഷിക സർവകലാശാലക്കു കീഴിലുള്ള പടന്നക്കാട് കാർഷിക കോളജിന് മണ്ണിരയെ കൈമാറി. ഇത്രയും വണ്ണവും വലുപ്പവുമുള്ള മണ്ണിര അപൂർവമാണെന്നും ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാനായി ഗവേഷകർക്ക് കൈമാറുമെന്നും കാർഷിക കോളജിലെ. ഡോ. കെ.എം. ശ്രീകുമാർ പറഞ്ഞു. വീട്ടുവളപ്പിൽ കുഴി എടുക്കുന്നതിനിടെ ഒന്നര മീറ്റർ താഴ്ചയിൽനിന്നാണ് ദിവാകരന് ഇതിനെ ലഭിച്ചത്. ഉടല് കണ്ട് പാമ്പാണെന്നു വിചാരിച്ചെങ്കിലും, തലഭാഗം മണ്ണിരയെ പോലെ തോന്നിച്ചു. പിന്നീട് വിദഗ്ധർ പരിശോധിച്ചാണ് മണ്ണിരയാണെന്ന് സ്ഥിരീകരിച്ചത്. nlr mannira ദിവാകരൻ കടിഞ്ഞിമൂല മണ്ണിരയെ കാർഷിക കോളജ് പ്രഫ. കെ.എം. ശ്രീകുമാറിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.