കുമ്പള: അധികാര തുടർച്ചക്ക് സി.പി.എം കളിക്കുന്ന വർഗീയത കേരളത്തിൽ ഇടതുപക്ഷത്തെ ഇല്ലാതാക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്‍റ് അമീർ പി. മുജീബ് റഹ്മാൻ. 'നാസ്തികത, ലിബറലിസം, കമ്യൂണിസം' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ കമ്മിറ്റി കുമ്പളയിൽ സംഘടിപ്പിച്ച ബഹുജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്‍റ് പി.എസ്. അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്‌സാന, ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ല പ്രസിഡൻറ് വി.എൻ. ഹാരിസ്, കോഴിക്കോട് ജില്ല കമ്മിറ്റി അംഗം ശിഹാബുദ്ദീൻ ഇബ്‌നു ഹംസ തുടങ്ങിയവർ സംസാരിച്ചു. വനിത വിഭാഗം ജില്ല പ്രസിഡന്‍റ് വി.കെ. ജാസ്മിൻ, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഇസ്മായിൽ പള്ളിക്കര, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് നാഫിഹ് , ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് സുമൈല, ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി ബഷീർ ശിവപുരം, കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്‍റ് കെ.എം. ഷാഫി, കാസർകോട് ഏരിയ പ്രസിഡൻറ് അബ്ദുൽ സലാം, വനിത വിഭാഗം കുമ്പള ഏരിയ പ്രസിഡന്‍റ് കെ.പി. നദീറ തുടങ്ങിയവർ സംബന്ധിച്ചു. ഇർഷാദ് ഖിറാഅത്ത് നടത്തി. സമ്മേളന കൺവീനർ അഷ്‌റഫ് ബായാർ സ്വാഗതവും ഏരിയ സെക്രട്ടറി ബി.എം. അബ്ദുല്ല നന്ദിയും പറഞ്ഞു. jama athe: 'നാസ്തികത, ലിബറലിസം, കമ്യൂണിസം' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്‍റ് അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.