കാസർകോട്: വീടും സ്ഥലവും നൽകാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിൽ നടത്തിയ സമരം അവസാനിപ്പിച്ചതായി ആലംപാടി ബാഫഖി നഗർ സ്വദേശിനി ബീഫാത്തിമ. ഭൂമി കച്ചവടക്കാരൻ അബ്ദുൽ സത്താറിനെതിരായ നിയമപോരാട്ടം തുടരുമെന്നും അവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മറ്റൊരാളുടെ വീടും സ്ഥലവും കാണിച്ചാണ് സത്താർ പണം കൈപ്പറ്റിയത്. ഇതിനെതിരെ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ്ചെയ്തത് സമര വിജയമാണ്. എന്നാൽ, വാങ്ങിയ പണം തിരികെ ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ഇവർ പറഞ്ഞു. നീതി കിട്ടുന്നതിനും തന്നെയും കുടുംബത്തെയും സഹായിക്കുന്നതിന് ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചവരോട് നന്ദിയുണ്ടെന്നും ബീഫാത്തിമ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ സുബൈർ പടുപ്പ്, ജനറൽ കൺവീനർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.