കാസർകോട്: സർക്കാർ ഓഫിസുകളിൽ മിന്നൽ പരിശോധനകൾ നടത്തി ഉദ്യോഗസ്ഥരുടെ ആത്‌മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധം പരസ്യമായി അധിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. ഓഫിസുകളിൽ ജനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടത് ഭരണകൂടമാണ്. അക്കാര്യം മറന്ന് കാമറയുമായി വന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ മേൽ കുതിരകയറുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.എ. സലീം അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ് എം.എൽ. എ മുഖ്യാതിഥിയായി. എസ്.ഇ.യു സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി മൂസ. ബി ചെർക്കള, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ആസിഫ് സഹീർ, നൗഫൽ നെക്രാജെ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതവും പി. സിയാദ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാർ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡൻറ് നാസർ നങ്ങാരത്ത് വിഷയം അവതരിപ്പിച്ചു. ഒ.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ.എം. ബഷീർ, എൻ.പി. സൈനുദ്ദീൻ, ഒ.എം. ശിഹാബ്, കെ.എ. മുസ്തഫ, കെ.പി. ഹംസത്ത്, ടി.കെ. ഇക്ബാൽ, എം. സാദിഖ്, അഷ്‌റഫ് അത്തൂട്ടി എന്നിവർ സംസാരിച്ചു. ഇ.എ. ആസിയമ്മ സ്വാഗതവും അഷ്‌റഫ് കല്ലിങ്കൽ നന്ദിയും പറഞ്ഞു. SEU confrnc സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.