ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച അഴിത്തല ജലനിധിപദ്ധതി നോക്കുകുത്തി

ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച അഴിത്തല ജലനിധിപദ്ധതി നോക്കുകുത്തി പടം nr water tankനീലേശ്വരം നഗരസഭയിലെ അഴിത്തലയിൽ നോക്കുകുത്തിയായ ജലനിധി പദ്ധതിനീലേശ്വരം: നീലേശ്വരം നഗരസഭ തൈക്കടപ്പുറം സൗത്ത് 25ാം വാർഡിലെ അഴിത്തലയിൽ നിർമിച്ച ജലനിധി പദ്ധതി നോക്കുകുത്തിയായി മാറി. 90 ലക്ഷം ചെലവഴിച്ച് ഗ്രാമീണ ശുദ്ധജല വിതരണത്തിനായുള്ള ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഴിത്തലയിൽ പദ്ധതി യാഥാർഥ്യമാക്കിയത്‌. കടൽ ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ള പൈപ്പ് വഴി ഓരോ വീട്ടിലും കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി നിർമിച്ച കുടിവെള്ള ടാങ്ക്, കിണർ, മോട്ടോർ, ട്രാൻസ്ഫോമർ എന്നിവ തുരുമ്പെടുത്ത് നശിക്കുകയാണ്. ലോകബാങ്കി​ൻെറ സഹായത്തോടെ നിർമിച്ച കേരളത്തിലെ ആദ്യത്തെ പദ്ധതിയാണ് ഇപ്പോൾ ഇല്ലാതായത്.പദ്ധതിനിർമാണം പൂർത്തിയാക്കി ഒരുവർഷം ഇവിടത്തെ കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം വീട്ടുമുറ്റത്ത് ലഭിച്ചിരുന്നു. പിന്നീട് മോട്ടോർ തകരാറായ ശേഷം തിരിഞ്ഞുനോക്കാത്തതിനാൽ ബന്ധപ്പെട്ടവർ പദ്ധതി ഉപേക്ഷിച്ചു. 140 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിച്ചിരുന്നത് ഇതോടെ ഇല്ലാതായി. പദ്ധതിയുടെ നടത്തിപ്പിനായി ഓരോ കുടുംബത്തിൽനിന്ന് 1500 രൂപ വീതം ബന്ധപ്പെട്ടവർ ഗുണഭോക്തൃവിഹിതം വാങ്ങിയിരുന്നു. അഴിത്തല കടൽ തീരപ്രദേശമായതിനാൽ ഇവിടെ കിണർ കുഴിച്ചാൽ ഉപ്പുവെള്ളമാണ് കിട്ടുന്നത്. മഴക്കാലത്തും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളവർക്ക്. സന്നദ്ധസംഘടനകൾ വിതരണം ചെയ്യുന്ന കുടിവെള്ളത്തെയാണ് ഇവർ ഇപ്പോൾ ആശ്രയിക്കുന്നത്.2009വരെ അഴിത്തല പ്രദേശം പടന്ന പഞ്ചായത്തി​ൻെറ ഭാഗമായിരുന്നു. ആ സമയത്താണ് അഴിത്തലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജലനിധി പദ്ധതി കൊണ്ടുവന്നത്. പിന്നീട് 2010ൽ അഴിത്തലപ്രദേശം നീലേശ്വരം നഗരസഭയിൽ കൂട്ടിച്ചേർത്തു. എന്നാൽ, നഗരസഭ അധികൃതർ പദ്ധതിയെ തിരിഞ്ഞുനോക്കിയില്ല. വീടിന് മുന്നിൽ കുഴിച്ച ചെറിയ കിണറിൽനിന്ന് ലഭിക്കുന്ന ഉപ്പുകലർന്ന വെള്ളമാണ് അഴിത്തലക്കാർക്ക് ഇപ്പോഴും ആശ്രയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.