-പ്രതിപക്ഷ സംഘടനകൾക്കുപിന്നാലെ ഭരണപക്ഷവും പ്രതിഷേധവുമായി തെരുവിൽ, നീലേശ്വരത്ത് കോൺഗ്രസ് ഓഫിസ് തകർത്തു കാസർകോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ ജില്ലയിലെങ്ങും നടത്തിയ പ്രതിഷേധങ്ങൾക്കുപിന്നാലെ ഭരണപക്ഷ സംഘടനകളും തെരുവിലിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഭരണപക്ഷ സംഘടനകളായ സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് പ്രതിഷേധവുമായെത്തിയത്. ഇതോടെ, ജില്ലയിലെ വിവിധയിടങ്ങളിൽ സംഘർഷഭീതി ഉടലെടുത്തു. പ്രതിപക്ഷ സംഘടനകൾക്കെതിരെ രൂക്ഷമായ മുദ്രാവാക്യമുയർത്തി തിങ്കളാഴ്ച വൈകീട്ടാണ് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. നീലേശ്വരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു. മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നീലേശ്വരത്ത് നടത്തിയ പ്രതിഷേധങ്ങൾക്കു പിന്നാലെയാണ് ആക്രമണം. ജില്ലയിലെ മിക്കയിടത്തും ഭരണപക്ഷ സംഘടനകൾ വൈകീട്ട് പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.