ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്നു കരുണാനിധിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി അനുസ്മരിച്ചു. തമിഴരും മലയാളികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ച നേതാവായിരുന്നു. അദ്ദേഹത്തിെൻറ വേർപാടിൽ വേദനിക്കുന്ന തമിഴ്നാട് ജനതക്കും കുടുംബത്തിനും ഡി.എം.കെ പ്രവർത്തകർക്കും ഒപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
മതേതര പോരാളി -കുഞ്ഞാലിക്കുട്ടി
മതേതര രാഷ്ട്രീയത്തിെൻറ കറകളഞ്ഞ പോരാളിയായിരുന്നു കരുണാനിധിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ദേശീയ രാഷ്ട്രീയം നിര്‍ണായക വഴിത്തിരിവില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് കരുണാനിധിയെപ്പോലൊരാള്‍ വിടവാങ്ങിയത്. അദ്ദേഹത്തിെൻറ വിയോഗം ഉണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.