തിരുവനന്തപുരം: ‘പത്താംതരം ജയിക്കണം, പിന്നെ കമ്പ്യൂട്ടറും പഠിക്കണം’; മുഖ്യമന്ത്രി പിണറായി വിജയനോട് കാർത്യായനിയമ്മയുടെ ഉറച്ച മറുപടി. സാക്ഷരത മിഷെൻറ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ 96കാരി സെക്രേട്ടറിയറ്റിലെത്തി മുഖ്യമന്ത്രിയിൽനിന്ന് സർട്ടിഫിക്കറ്റും ആദരവും ഏറ്റുവാങ്ങിയപ്പോഴായിരുന്നു ആഗ്രഹം തുറന്നുപറഞ്ഞത്. പഠിക്കണമെന്ന് തോന്നാൻ കാരണമെന്തെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ‘പിള്ളാരൊക്കെ പഠിക്കുന്നതു കാണുമ്പോൾ ഒരു പൂതി’ എന്നായിരുന്നു ഒന്നാം റാങ്കുകാരിയുടെ മറുപടി.
എല്ലാം വായിക്കും, എങ്കിലും കവിതയോടാണ് കമ്പമെന്ന് പറഞ്ഞപ്പോൾ ഒരു കവിത ചൊല്ലാമോ എന്നായി മുഖ്യമന്ത്രിയും സുഗതകുമാരിയും. ചങ്ങമ്പുഴയുടെ ‘മലരണിക്കാടുകൾ തിങ്ങിവിങ്ങി....’ അവർ ചൊല്ലി. ആലപ്പുഴ ജില്ല പഞ്ചായത്തിെൻറ വാഹനത്തിൽ സെക്രേട്ടറിയറ്റിനു മുന്നിൽ വന്നിറങ്ങിയപ്പോൾ തന്നെ ദേശീയ മാധ്യമങ്ങൾ അടക്കം കാർത്യായനിയമ്മയെ വളഞ്ഞു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പരീക്ഷാർഥി എന്ന നിലയിൽ കാർത്യായനിയമ്മ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹരിപ്പാട് ചേപ്പാട് സ്വദേശി കാർത്യായനിയമ്മക്ക് 100ൽ 98 മാർക്കാണ് ലഭിച്ചത്. അക്ഷരലക്ഷം സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.