തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടറിയുമായ കരമന മാഹീൻ (65) പൊതുയോഗത്തിൽ സംസാരിക്കവേ കുഴഞ്ഞുവീണ് മരിച്ചു. ശാസ്തമംഗലത്തെ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീേട്ടാടെയായിരുന്നു അന്ത്യം. സംഭവസ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം.
കരമന വാണിയന്മൂല കല്ലുവെട്ടാൻകുഴിയിൽ വീട്ടിൽ കരമന മാഹീൻ കരമന വാർഡ് മുൻ കൗൺസിലറായിരുന്നു. എം.എസ്.എഫ്, യൂത്ത് ലീഗ് എന്നീ പോഷകസംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സിറ്റി മുസ്ലിം ലീഗ് പ്രസിഡൻറ്, നേമം നിയോജക മണ്ഡലം പ്രസിഡൻറ്, കരമന മുസ്ലിം ജമാഅത്ത് സെക്രട്ടറി, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, കർഷകസംഘം ജില്ല പ്രസിഡൻറ്, മുസ്ലിം അസോസിയേഷൻ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് കരമന മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഭാര്യ: സുബൈദ. മക്കൾ: കരമന ഹാരിസ്, ഷെറിന, ഹസീന, ഷബ്ന. മരുമക്കൾ: അഡ്വ. ബുഷ്റ, ഷഫീഖ്, ഷജീർ, പീരുമുഹമ്മദ്. കരമന മാഹീെൻറ നിര്യാണത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.