കണ്ണൂര്‍: ലോക്ഡൗണിനുശേഷം വിദേശത്തുനിന്ന് എത്താനിടയുള്ള പ്രവാസികളെ നിരീക്ഷണത്തി ല്‍ പാര്‍പ്പിക്കാൻ സംവിധാനം ഒരുക്കുന്ന തിരക്കിലാണ് ജില്ല ഭരണകൂടം. ഇതിന് നടപടി പുര ോഗമിക്കുകയാണ്. നല്ലൊരു ശതമാനം പ്രവാസികൾ ലോക്ഡൗണ്‍ കഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിക് കുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സര്‍ക്കാര്‍.
തദ്ദേശ സ്ഥാപനങ്ങളോടാണ് സൗകര്യം കണ്ടെത്താന്‍ ജില്ല ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തിനകം തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള വിശദവിവരം കിട്ടുമെന്നും ആവശ്യമായ സജ്ജീകരണങ്ങൾ പൂര്‍ത്തിയാക്കുമെന്നും എ.ഡി.എം ഇ.പി. മേഴ്സി ‘മാധ്യമ’ത്തോട് പറഞ്ഞു. തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ. യൂസുഫിനാണ് ചുമതല. നേരത്തേ പൊതുമരാമത്ത് വകുപ്പ് നല്കിയ ലിസ്റ്റ് പ്രകാരം സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മതിയാവില്ലെന്നു കണ്ടാണ് സൗകര്യമുള്ള കെട്ടിടം കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളോടു നിര്‍ദേശിച്ചത്.
എന്നാല്‍, സ്കൂളുകള്‍ പോലുള്ള കെട്ടിടങ്ങളാണ് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരുന്നത്. നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമ്പോള്‍ ഒരാള്‍ക്ക് ശുചിമുറി സൗകര്യത്തോടെയുള്ള മുറിതന്നെ വേണം. അത് സ്കൂള്‍ കെട്ടിടങ്ങളില്‍ അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍, െറസിഡൻഷ്യൽ സ്കൂളുകള്‍ തുടങ്ങിയവ പരിഗണിക്കുന്നത്.
കണക്കെടുപ്പ് തദ്ദേശ സ്ഥാപനങ്ങളില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 20,000 കിടക്കകള്‍ക്കുള്ള സൗകര്യമാണ് ജില്ലയില്‍ ഒരുക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷന് നോര്‍ക്കയുടെ വെബ്സൈറ്റില്‍ വെള്ളിയാഴ്ച തുടങ്ങിയിട്ടുണ്ട്. രജിസ്ട്രേഷന് പൂര്‍ത്തിയായെങ്കിലേ എത്രപേര്‍ എത്തുമെന്ന കൃത്യമായ കണക്ക് ലഭ്യമാകൂ. അതിനനുസരിച്ചാവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.