കോഴിക്കോട്: കഴിവും ചിന്താശേഷിയും ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും ആസൂത്രണമില്ലാതെ രാജ്യത്ത് പലതും നടപ്പിൽ വരുത്തുകയാണെന്നും മുൻ ഐ.എ.എസ് ഓഫിസർ കണ്ണൻ ഗോപിനാഥ്. നോട്ട് നിരോധനവും കശ്മീർ വിഭജനവും പൗരത്വ ഭേദഗതി നിയമവും അത്തരത്തിലുള്ളതാണെന്നും ജനാധിപത്യ രാജ്യം ഏകാധിപത്യത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ആർ.സിയും സി.എ.എയും ഇന്ത്യയിൽ നടപ്പാക്കാൻ രാജ്യത്തെ മതേതരത്വ-ജനാധിപത്യ വിശ്വാസികൾ അനുവദിക്കില്ലെന്നും ഇന്ത്യയിലെ മുഴുവൻ സർവകലാശാലയിലെ വിദ്യാർഥികളും ഭരണകൂട പേക്കൂത്തുകൾക്കെതിരെ ശക്തമായ പ്രതിഷേധജ്വാല തീർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണകൂടം െവറുപ്പിെൻറ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു -ഹർഷ് മന്ദർ
കോഴിക്കോട്: ആർ.എസ്.എസ് അജണ്ടകൊണ്ട് ഭരണകൂടം െവറുപ്പിെൻറ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശപ്രവർത്തകൻ ഹർഷ് മന്ദർ. എം.എസ്.എഫ് സംസ്ഥാന സമ്മേളത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇന്ത്യൻ സാഹചര്യത്തിൽ വിദ്യാർഥിസമൂഹത്തിെൻറ ഇടപെടൽ ശുഭപ്രതീക്ഷ നൽകുന്നു. അവരാണ് നവ ഇന്ത്യയുടെ നിർമാതാക്കൾ.
മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാൻ നോക്കുന്ന ഇന്ത്യയിൽ ഒറ്റക്കെട്ടായ പോരാട്ടം തുടരണം. സവർക്കറുടെ ചിന്താധാരകൾകൊണ്ട് ഇന്ത്യയെ വിഭജിക്കുന്ന നയമാണ് ഫാഷിസ്റ്റ് സർക്കാർ തുടരുന്നത്. വിഭജനകാലത്ത് തങ്ങൾക്ക് ഇന്ത്യ മതിയെന്ന് പ്രഖ്യാപിച്ചവരാണ് ഇവിടത്തെ മുസ്ലിം സമുദായം. അവർ രാജ്യത്തോടുള്ള കൂറ് പലതവണ തെളിയിച്ചതാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.