കോയമ്പത്തൂര്‍: കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ 16 പ്രതികളും പിടിയിൽ. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായാണ് മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയത്. പ്രതികളിൽ അഞ്ചു പ്രതികൾ മലയാളികളാണ്. ഇവരെ ഇന്നുതന്നെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കവർച്ച ആസൂത്രണം ചെയ്ത ഫിറോസിനെ ആന്ധ്രപൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ഇയാളിൽ നിന്ന് മോഷണ വസ്തുക്കൾ ഒന്നും കണ്ടെടുത്തിയിരുന്നില്ല. ഫിറോസിൽ നിന്ന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് സഹോദരൻ അഹമ്മദ് സലീം, അമ്മ ഷമ എന്നിവരെ അറുപത് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി പൊലീസ് പിടികൂടി. കവർച്ചാ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ഫിറോസിൽ നിന്ന് ആന്ധ്ര പൊലീസ് ശേഖരിച്ചിരുന്നു.
തിരുപ്പതി ഡി.എസ്.പിയുടെ നേതൃത്വത്തിലുളള സംഘമാണ് കവർച്ച കേസിൽ അന്വേഷണം നടത്തിയിരുന്നത്. ജനുവരി ഏഴാം തീയതിയാണ് കോയമ്പത്തൂരിനടുത്ത് ചാവടിയിൽ ജ്വല്ലറിയുടെ വാഹനം തടഞ്ഞുനിർത്തി കവർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.