സ്കൂൾ കലോത്സവത്തിന് ചിലങ്ക കെട്ടി തൃശൂർ; സ്പീക്കർ ഉദ്ഘാടനം ചെയ്തു

തൃശൂർ: ശ്രുതിയും ലയവും ഇഴുകിച്ചേർന്ന് പഴമ്പാട്ടിെൻറ മാധുര്യവുമായി 58ാം വയസ്സിൽ സ്കൂൾ കലോത്സവം ചിലങ്ക കെട്ടി.  പാറമേക്കാവ്, തിരുവമ്പാടി വേല മഹോത്സവങ്ങളുടെ മേള, താള സംഗീത നിറവിൽ പൂത്തുലഞ്ഞ് നിൽക്കുന്ന തൃശൂർ പൂരപ്പറമ്പിൽ ഒന്നാം വേദിയായ ‘നീർമാതള’ത്തിൽ രാവിലെ 10ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണായി വിജയന് ചടങ്ങിന് എത്താൻ സാധിക്കാത്തതിനാലാണ് സ്പീക്കർ ഉദ്ഘാടനം ചെയ്യുന്നത്
പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോൽ‌സവത്തിന് അരങ്ങുണരുന്നത്. രാവിലെ 8.45ന് സൂര്യ കൃഷ്ണമൂർത്തിയുടെ മേൽനോട്ടത്തിൽ തനത് കലകൾ ചേർത്തൊരുക്കിയ ദൃശ്യ വിസ്മയത്തോടെയാണ് മേളത്ത് തുടക്കം കുറിച്ചത്. 24ാം വേദിയായ ‘നിശാഗന്ധി’യിൽ (തെക്കേ ഗോപുരനട) സാംസ്കാരിക സായാഹ്നമാണ് നടക്കുക.

Full View


 


വെള്ളിയാഴ്ച രാവിലെ 9.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ ‘നീർമാതള’ത്തിൽ പതാക ഉയർത്തി.  മോഹിനിയാട്ടം, ഭരതനാട്യം, ഒപ്പന എന്നീ ഗ്ലാമർ ഇനങ്ങൾ അടക്കം അമ്പതോളം ഇനങ്ങളിൽ ശനിയാഴ്ച മത്സരം നടക്കും. മൊത്തം 231 ഇനങ്ങളിലാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മത്സരമുണ്ടാവുക. അപ്പീൽ പ്രവാഹത്തിന് കോടതി വഴി സർക്കാർ തടയണ കെട്ടി എന്നതാണ് ഇക്കുറി ഏറ്റവും ശ്രദ്ധേയം. സ്േറ്റജ്, സ്റ്റേജിതര ഇനങ്ങൾ ഒന്നിച്ച് തുടങ്ങുന്നുവെന്നതാണ് മെറ്റാരു പ്രത്യേകത.

കലോത്സവ പ്രഖ്യാപനവുമായി നഗരത്തിൽ വിളംബര ജാഥയും നടന്നു. ഉദ്ഘാടനം സമ്മേളനത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. 58 അധ്യാപകര്‍ പങ്കെടുക്കുന്ന സ്വാഗതഗാനവും അതിെൻറ ദൃശ്യാവിഷ്കാരവും അരങ്ങേറും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 
 

Tags:    
News Summary - Kalolsavam Start Today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.