തൃശൂർ: ഗസൽ വേദിയിൽ ഗായകപ്രതിഭയും ചാനൽ താരവുമായ വൈഷ്ണവ് ഗിരീഷിെൻറ തകർപ്പൻ പ്രകടനം, േചച്ചിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തബലയിൽ വിരൽപെരുക്കങ്ങൾ നടത്തിയ േഫാർട്ട് കൊച്ചിയിെല അഭിനന്ദന, സാംബശിവനൊപ്പം കഥാപ്രസംഗവേദിയിൽ മുടിചൂടാമന്നനായി വിലസിയ കെടാമംഗലം സദാനന്ദെൻറ പാരമ്പര്യം നിലനിർത്താനെത്തിയ കൊച്ചുമകൾ അനുവ്രത, ഉദ്ഘാടനവേദിയിൽനിന്ന് ഭാവഗായകെൻറ മധുരസ്വരത്തിൽതന്നെ ഒഴുകിയെത്തിയത് ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ കലാമാമാങ്കത്തിെൻറ ആദ്യദിനം പൂരപ്പറമ്പിൽ ഒഴുകിയെത്തിയത് കലയുടെ ഇലഞ്ഞിപ്പൂമണം. അതിെൻറ അവാച്യമായ നിർവൃതിയിൽ അലിഞ്ഞുചേർന്നിരിക്കുകയാണ് കലാനഗരം.
‘നീർമാതള’വും ‘നീലക്കുറിഞ്ഞി’യും പൂത്തുലഞ്ഞത് മോഹിനിമാരുടെ ലാസ്യലയത്തിലായിരുന്നു. അടവുകളും ജതികളുമായി നർത്തകർ വേദിയിൽ പുതിയ അഭിനയമുദ്ര തീർത്തു. ഇതിെൻറ നിർവൃതിയിൽ കൺചിമ്മവെ കനകാഭരണങ്ങളും പട്ടുടയാടകളുമണിഞ്ഞ് ഭരതനാട്യ നർത്തകരുമെത്തി. ‘നിത്യകല്യാണി’യിൽനിന്ന് ഒഴുകിയെത്തിയത് ഗസലിെൻറ തേൻപ്രവാഹമായിരുന്നു. ആസ്വാദകർ അതിൽ ലയിച്ച് സ്വയം മറന്നു.
‘രാജമല്ലി’ക്ക് അപ്പോഴേക്കും മൊഞ്ചത്തിസൗന്ദര്യം വന്നുചേർന്നിരുന്നു. കാച്ചിയുടുത്ത്, കുപ്പിവളകളണിഞ്ഞ് മൊഞ്ചത്തിമാരുടെ ഒപ്പനമുറുക്കം ‘രാജമല്ലി’ക്ക് മണവാട്ടിച്ചന്തമേകി. മറുഭാഗത്ത് പഞ്ചവാദ്യപ്പായസം വിളമ്പുകയായിരുന്നു പ്രതിഭകൾ. വട്ടപ്പാട്ടിന് ‘ചന്ദന’ലേപ സുഗന്ധമാണ് കൈവന്നത്. അതിന് മെല്ലെ അറബി ബെയ്ത്തുകളുടെ ലയത്തിൽ ദഫ്മുട്ടുകാർ ആത്മീയ സൗന്ദര്യം ചാർത്തി.
പാറമേക്കാവ് വേലയോടനുബന്ധിച്ച് ശനിയാഴ്ച പുലർച്ചെ പരക്കാട് തങ്കപ്പനും പെരുവനം കുട്ടൻ മാരാരും തീർത്ത വാദ്യ-താള വിസ്മയത്തിൽ ലയിച്ചാണ് കലോത്സവനഗരി ഉണർന്നത്. തുടർന്ന് മാനത്ത് വിരിഞ്ഞത് അഗ്നിപുഷ്പങ്ങളുടെ വർണഭംഗി. മണിക്കൂറുകൾക്കകം പൂരപ്പറമ്പ് മറ്റൊരു ദൃശ്യവിസ്മയത്തിന് വഴിമാറി. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് കേരളീയ തനത് കലകൾ സമന്വയിപ്പിച്ച ‘ദൃശ്യവിസ്മയം’ കാഴ്ചക്കാർക്ക് അക്ഷരാർഥത്തിൽ വിസ്മയമായി. രാവിലെ വൈകി തുടങ്ങിയ ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.