കലോത്സവത്തിൽ കാസർകോട്ടുകാർക്ക് മുന്നിൽ ഭേദിക്കപ്പെടാത്ത ഒരു റെക്കോഡുണ്ട്. കാൽന ൂറ്റാണ്ട് പിന്നിട്ടിട്ടും ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ നേടിയ ഒന്നാംസ്ഥാനം. 1992ൽ തി രൂരിൽ നടന്ന സംസ്ഥാന സ്കൂൾ മേളയിലാണ് ജില്ലക്കു വേണ്ടി ആദ്യമായി അമ്പലത്തറ ഗവ. ഹൈസ് കൂൾ നാടകത്തിൽ ഒന്നാംസ്ഥാനം നേടിയത്.
അതിനു മുമ്പും ശേഷവും ഈ നേട്ടം ജില്ലക്ക് ലഭിച് ചിട്ടില്ല. ‘‘ഒരുകിലോ അടക്ക പൊതിച്ചാൽ കിട്ടിയിരുന്നത് 60 പൈസയാണ്. അധ്യാപക രക്ഷാകർതൃ സമിതിക്ക് കൂട്ടിയാൽ കൂടുന്നതായിരുന്നില്ല ചെലവ്. അങ്ങനെ കൂലി സ്വരൂപിച്ച് കിട്ടിയ തുകയുമായാണ് നാടകം കളിക്കാൻ പോയത്’’ -കാഞ്ഞങ്ങാട് അമ്പലത്തറ മൂന്നാംമൈലിലെ ടി.കെ ട്രേഡേഴ്സ് ഉടമ ടി.കെ. ഖാദർ പറഞ്ഞു.
ഇനിയുള്ള കഥ സംവിധായകൻ സുരഭി ഇയ്യക്കാട് പറയുന്നു: ‘ആൾരൂപങ്ങൾ’ എന്ന നാടകമാണ് സംസ്ഥാനത്ത് ജില്ലയുടെ യശസ്സുയർത്തിയത്. സി. രാധാകൃഷ്ണനും പെരളശ്ശേരി രാഘവൻ മാഷുമായിരുന്നു വിധികർത്താക്കൾ. ജില്ലയിൽ രാത്രിയാണ് നാടകം കളിച്ചത്. ഇതിനുള്ള ദീപസംവിധാനവും ഒരുക്കിയിരുന്നു. തിരൂരിലേക്കു വണ്ടി കയറാനിരിക്കുമ്പോഴാണ് നാടകം പകലാണെന്ന് അറിയുന്നത്.
നാടകത്തിൽ ഉപയോഗിക്കാനിരുന്ന 28 വിളക്കുകൾ തിരികെ കൊണ്ടുപോയി. 250ഓളം ബലൂണുകളിൽ പലതും വെയിലത്ത് പൊട്ടി. നാടകത്തിൽ സ്ഥിരം ഒന്നാംസ്ഥാനം നേടിയിരുന്ന ഒരു സ്കൂൾ ജേതാക്കളായതായി അന്നത്തെ സായാഹ്ന പത്രമായ ‘പ്രഹേളിക’യിൽ അടിച്ചുവന്നു. അപ്പോഴും നാടക മത്സരം അവസാനിച്ചിരുന്നില്ല. വാർത്ത വായിച്ചിരിക്കെയാണ് അമ്പലത്തറയുടെ കോഡ് നമ്പർ 158 ഒന്നാം സമ്മാനം നേടിയതായി അറിയിപ്പ് വരുന്നത്. പത്രം പിന്നീട് വാർത്ത തിരുത്തുകയും ചെയ്തു.
വിധികർത്താക്കളായ ആർ. ശ്രീകണ്ഠൻ നായർ, പി.കെ. വേണുക്കുട്ടൻ നായർ, എ.കെ. നമ്പ്യാർ എന്നിവർ നാടകത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സുധി, മിനി എന്നിവരെ ആശ്ലേഷിച്ചാണ് അഭിനന്ദിച്ചത്. ‘ഇവരുടെ അഭിനയ മികവ് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നാടക മത്സരത്തിൽ മികച്ച നടനും നടിക്കും സമ്മാനം നൽകിത്തുടങ്ങിയത്’ -സുരഭി പറയുന്നു. സുധി ആന്ധ്രയിലും മിനി നാട്ടിലും കുടുംബവുമായി കഴിയുന്നു. അവരെ ബന്ധപ്പെടാൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.